വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള ആദ്യചുവട്

ഡോ. സജി ഗോപിനാഥ്

ഡിജിറ്റല്‍ വ്യവസായം, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ ഡീപ്‌ടെക്, ഡിജിറ്റല്‍ എന്റര്‍പ്രണര്‍ഷിപ്പ് – ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ നാല് തൂണുകളാണിവ. മേഖലയുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വളര്‍ച്ചയുടെ ഉത്തേജകമായി ഇവ പ്രവര്‍ത്തിക്കും. ആധുനിക വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ നവീനആശയങ്ങളുടെ കരുത്തോടെ മുന്നോട്ട് നീങ്ങിയ കേരളം ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.

വ്യവസായവും വിവിധ സര്‍ക്കാര്‍ സംരംഭങ്ങളും തമ്മിലുള്ള വിടവ് നികത്തി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കും പ്രായോഗിക ഗവേഷണങ്ങള്‍ക്കും പ്രചോദനം നല്‍കും, ടെക്‌നോപാര്‍ക്ക് നാലാം ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ തൊട്ടടുത്താണ് രൂപകല്‍പ്പന ചെയ്യപ്പെടുത്. ശാസ്ത്രലോകത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പുതു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത കേരളം അടിവരയിടുകയാണ് പുതിയ ചുവടുവയ്പ്പിലൂടെ.

ട്രിപ്പിള്‍ ഹെലിക്സ് മോഡല്‍ ഓഫ് കണ്‍വേര്‍ജന്‍സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നവയുഗത്തില്‍ ഇന്‍ഡസ്ട്രി 4.0 അപ്രതീക്ഷിത മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പരസ്പര സഹകരണവും നൂതന സാങ്കേതികവിദ്യകളുടെ പ്രധാന മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നിച്ച് വരുന്നതുമാണ് പ്രത്യേകത. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഒരു പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യമാണ് പ്രധാനം. ഭാവി വികസനമാതൃക സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയോടെ വിദ്യാഭ്യാസ-ഗവേഷണ-വ്യവസായ സംയോജനം സാധ്യമാക്കാന്‍ കഴിയുമെന്നതും വലിയ നേട്ടമാണ്.

വ്യവസായം മുതല്‍ സംരംഭം വരെ

1) വ്യവസായം 4.0, ഇലക്ട്രോണിക്‌സ്, അര്‍ധചാലകങ്ങള്‍, വി.എല്‍.എസ്.ഐ, 5എ കമ്മ്യൂണിക്കേഷന്‍സ്, സ്മാര്‍ട്ട് മെറ്റീരിയലുകള്‍, മെഡിക്കല്‍ മെറ്റീരിയലുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ വ്യവസായം.

2) ഇ-മൊബിലിറ്റിയിലും ഡിജിറ്റല്‍ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍.

3) നിര്‍ിതബുദ്ധി, ബ്ലോക്ക്‌ചെയിന്‍, സുരക്ഷ, ജിയോ, സുസ്ഥിര ഇന്‍ഫോര്‍മാറ്റിക്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ ഡീപ്‌ടെക്.

4) പുതിയ ഉല്‍പന്നങ്ങള്‍, ശേഷി, ജോലികള്‍ എന്നിവ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ സംരംഭകത്വം.

ഡിജിറ്റല്‍ പാര്‍ക്കിന്റെ ഈ തൂണുകള്‍ ഉയര്‍ന്നനിലവാരമുള്ള ഗവേഷണ ലാബുകളിലേക്കും സൗകര്യങ്ങളിലേക്കും വിവര്‍ത്തനം ചെയ്യും, അതില്‍ ക്ലീന്റൂമുകള്‍, മെറ്റീരിയല്‍ ക്യാരക്റ്ററൈസേഷന്‍ സൗകര്യം, സംയോജിത സെന്‍സര്‍ ലാബുകള്‍, എനര്‍ജി ലാബുകള്‍, മോട്ടോര്‍ ആന്‍ഡ് ഡ്രൈവ്സ് ലാബുകള്‍, ആര്‍എഫ്, വയര്‍ലെസ് ടെസ്റ്റി് ലാബുകള്‍, പാരമ്പര്യേതര കമ്പ്യൂട്ടി് സെന്റര്‍, ഹൈ എന്‍ഡ് ഡാറ്റാ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നു. റോബോട്ടിക്സ് ലാബുകള്‍, ഇലക്ട്രോണിക് ഡിസൈന്‍ സെന്റര്‍, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് ലാബുകള്‍, ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗ് ലാബുകള്‍, ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സെക്യൂരിറ്റി ലാബുകള്‍ എന്നിവ സവിശേഷമാണ്.

അനലോഗ്, മിക്സഡ് സിഗ്നല്‍ സംവിധാനങ്ങള്‍, വി.എല്‍.എസ്.ഐ, എ.ഐ പ്രോസറുകള്‍ എന്നിവയില്‍ ഊന്നിയ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനിലെ ആദ്യ കേന്ദ്രത്തോടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാകും.

അന്താരാഷ്ട്ര ഇടപെടലുകളില്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തില്‍ ഔദ്യോഗികമായി ഏര്‍പ്പെടുന്നതിനായി മാഞ്ചസ്റ്റര്‍ സര്‍വകലാശാല, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുമായി ധാരണപത്രം ഒപ്പിട്ടു കഴിഞ്ഞു. 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ടാമത്തെ കെട്ടിടത്തിലാണ് അഡ്മിനിസ്ട്രേറ്റീവ്, ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സെന്റര്‍. മൊത്തം പദ്ധതി വിഹിതം 1515 കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്.

o തിരുവനന്തപുരം പള്ളിപ്പുറത്തുള്ള ടെക്‌നോസിറ്റി ക്യാമ്പസില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയോട് ചേര്‍ന്നാണ് നിര്‍ദിഷ്ട ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്.

o മൂന്നാം തലമുറ സയന്‍സ് പാര്‍ക്ക് എന്ന നിലയില്‍, ക്ലസ്റ്റര്‍ അധിഷ്ഠിത സംവേദനാത്മക-നവീകരണത്തിന്റെ നൂതനചിന്തയോടെയാണ് രൂപകല്‍പ്പന.
o സര്‍വകലാശാലകളും വ്യവസായവും സര്‍ക്കാരും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ഹെലിക്‌സില്‍ നിര്‍മ്മിച്ച ആശയവിനിമയങ്ങളുടെ നെറ്റ്വര്‍ക്ക് ഓവര്‍ലേയില്‍ വികസിപ്പിച്ചെടുക്കും.

o നിര്‍ദിഷ്ട പാര്‍ക്കില്‍ തുടക്കത്തില്‍ ആകെ 2,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് കെട്ടിടങ്ങള്‍ ഉണ്ടാകും.

o 1,50,000 ചതുരശ്രയടിയുള്ള ആദ്യ കെട്ടിടില്‍ അഞ്ച് നിലകളിലായി റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ വരും.