ഈ പോരാട്ടം വിജയിച്ചേ തീരൂ
ഈ പോരാട്ടം വിജയിച്ചേ തീരൂ
എം. ബി. രാജേഷ്
തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി
മനുഷ്യ സമൂഹം നേടുന്ന എല്ലാ മുന്നേറ്റങ്ങളെയും ദുർബലപ്പെടുത്തുന്ന ഏറ്റവും പ്രധാന തിന്മകളിലൊന്നായി ലഹരി ഉപയോഗം മാറിയിരിക്കുന്നു. മയക്കു മരുന്ന് ഉള്‍പ്പെടെയുള്ള വിവിധയിനം ലഹരി വസ്‌തുക്കൾ മനുഷ്യന്റെ പ്രജ്ഞയെയും ആരോഗ്യത്തെയും നശിപ്പിച്ച് ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. ചെറുപ്പക്കാരുടെ സര്‍ഗ ശേഷിയെയും ഊര്‍ജത്തെയും ഇല്ലാതാക്കുന്ന ഈ സാമൂഹിക തിന്മക്കെതിരെ മനുഷ്യ രാശിയൊന്നാകെ അണി നിരന്ന് പോരാടേണ്ടതുണ്ട്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് പിണറായി സര്‍ക്കാര്‍ ലഹരി വ്യാപനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.
ലഹരി വസ്‌തുക്കളുടെ ഉപയോഗം ലോകമാകെ ഗൗരവമുള്ള ഒരു സാമൂഹിക പ്രശ്‌നമായി മാറിയിട്ട് കാലം കുറച്ചായി. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (UNODC) അതിന്റെ 2024ലെ റിപ്പോർട്ടിൽ ഈ പ്രശ്‌നത്തിന്റെ ഗൗരവം വരച്ചു കാട്ടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം ലോകത്താകെ മയക്കു മരുന്ന് ഉപയോഗിക്കുന്നവർ 2022ലെ കണക്കനുസരിച്ച് 29.2 കോടിയാണ്. 2011ല്‍ ഇത് 24 കോടി ആയിരുന്നു. 6.4 കോടി ആളുകള്‍ മയക്കു മരുന്ന് ഉപയോഗം മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. 2019ല്‍ മാത്രം ലോകമാകെ അഞ്ചു ലക്ഷം പേരാണ് ലഹരി ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരിച്ചത്. ആരോഗ്യകരമായ 180 ലക്ഷം ആയുര്‍ വര്‍ഷങ്ങള്‍ ലഹരി ഉപയോഗം മൂലം മനുഷ്യ രാശിക്ക് നഷ്‌ടമായെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആന്‍ഡ് ക്രൈമിന്റെ 2021 ലെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആദ്യമായി മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ 70 ശതമാനവും 10 വയസ്സ് മുതല്‍ 15 വയസ്സു വരെയുള്ള പ്രായപരിധിയിലുള്ളവരാണ്. ഇവര്‍ക്കിടയിലെ ലഹരി ഉപയോഗം വന്‍ തോതില്‍ വര്‍ധിക്കുകയാണ്. ആഗോളവല്‍ക്കരണം തുറന്നിട്ട ഉപഭോഗ തൃഷ്‌ണ, എല്ലാം വിലയ്ക്കു വാങ്ങി പരമാവധി സുഖം അനുഭവിക്കാന്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രചോദനം നൽകുന്നുണ്ട്.
കേരളത്തിലാണെങ്കില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ശ്രമിച്ചതും അരാഷ്ട്രീയതയും അതുവഴി സങ്കുചിത ചിന്തകളും വളര്‍ത്താന്‍ ശ്രമിച്ചതും കൗമാരക്കാരില്‍ ചെറിയൊരു വിഭാഗത്തെ തെറ്റായ വഴികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കുട്ടികളിലെ പ്രതിഭ കണ്ടെത്തി അവ വളര്‍ത്തിയെടുക്കാനും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ അവരെ അണിനിരത്താനും കഴിഞ്ഞാല്‍ ഒരു പരിധി വരെ ഈ വിപത്തിനെ അകറ്റി നിര്‍ത്താന്‍ കഴിയും. ലഹരി ഉപയോഗിക്കുന്നവരും അരാജകത്വ പ്രവണതകളില്‍ അഭയം തേടുന്നവരും ക്രമേണ പ്രതിലോമ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും അഭയം തേടുന്നു. ഇത് പൊതു സമൂഹത്തിന്റെയും രാജ്യത്തിന്റെയും മുന്നോട്ടുള്ള പോക്കിന് വിഘാതമായിത്തീരും. അതു കൊണ്ടാണ് ലഹരി വിരുദ്ധ പ്രചാരണം ഏറ്റവും പ്രധാനവും പ്രസക്തവുമായി തീരുന്നത്.
സന്ധിയില്ലാത്ത പോരാട്ടം
മയക്കു മരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കര്‍ശനമായ എന്‍ഫോഴ്സ്മെന്റ് പരിശോധനകളുമാണ് നടക്കുന്നത്. 2022ല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് വരെ നടന്ന ഒന്നാം ഘട്ടം ലഹരി വിരുദ്ധ ക്യാമ്പയിനും 2022 നവംബര്‍ 14ന് ആരംഭിച്ച് റിപ്പബ്ലിക് ദിനമായ 2023 ജനുവരി 26 വരെ നടന്ന രണ്ടാം ഘട്ടം ക്യാമ്പയിനും 2023 ജനുവരി 26 മുതല്‍ 2024 ജനുവരി 30 വരെ നടന്ന മൂന്നാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. നാലാം ഘട്ടമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
എക്സൈസ് വകുപ്പ്, പോലീസ് സേന, ആരോഗ്യം, തൊഴില്‍, ഫിഷറീസ്, പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുട ആഭിമുഖ്യത്തില്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ലഹരി വിപത്തിനെതിരെ നടന്നത്. ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും ജനകീയ സമിതികള്‍ രൂപീകരിച്ചു. കോളേജുകള്‍ കേന്ദ്രീകരിച്ചും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ക്ലബുകള്‍ രൂപീകരിച്ച് ലഹരി വിരുദ്ധ പ്രചാരണം നടത്തി. സ്‌കൂളുകളില്‍ ഉണര്‍വ്, കോളേജുകളില്‍ നേർക്കൂട്ടം, കോളേജ് ഹോസ്റ്റലുകളില്‍ ശ്രദ്ധ എന്നീ പേരുകളിലായിരുന്നു ലഹരി വിരുദ്ധ കൂട്ടായ്‌മകൾ പ്രവര്‍ത്തിച്ചത്. ജനമൈത്രി, എസ് പി സി, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. കുടുംബശ്രീ വലിയ തോതില്‍ സഹകരിച്ചു.
ലഹരി വസ്‌തുക്കൾ കടത്തുന്നത് തടയല്‍, ലഹരി വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പൊതുവിലും കൗമാരക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും ശക്തമായ ബോധവല്‍ക്കരണം, മയക്കു മരുന്നിന് അടിമകളായവര്‍ക്ക് മികച്ച ചികിത്സയും അവരെ അനുഭാവപൂര്‍വം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പുനരധിവാസ പദ്ധതികളും എന്നിങ്ങനെ ത്രിതല പോരാട്ടത്തിലൂടെ മാത്രമേ ഈ വിപത്തിനെ നിയന്ത്രിക്കാന്‍ കഴിയൂ.
കണക്കുകളില്‍ ഭയം വേണ്ട
കേരളത്തില്‍ ലഹരി വസ്‌തുക്കളുടെ ഉപയോഗം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ചെറിയൊരു ശതമാനം മാത്രമാണ് ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നതെങ്കിലും അത് സമൂഹത്തില്‍ ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. അതിനാല്‍ മയക്കു മരുന്നിനെതിരായ പ്രവര്‍ത്തനത്തില്‍ വിട്ടു വീഴ്‌ചയില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
വ്യാപനം കുറവാണെങ്കിലും മയക്കുമരു് പിടിച്ചെടുക്കുതില്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തുുണ്ട്. 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ നി് 11,311 കോടി രൂപ വിലമതിക്കു മയക്കുമരു് പിടിച്ചെടുത്തുവെ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് 2025 മാര്‍ച്ച് 18ന് പാര്‍ലമെന്റിനെ അറിയിച്ചു. 19 പിടിച്ചെടുക്കലുകളില്‍ എ’െണ്ണം ഗുജറാത്തിലെ വിവിധ തുറമുഖങ്ങളില്‍ നിാണ്. എ’െണ്ണം മഹാരാഷ്ട്രയിലെ തുറമുഖങ്ങളില്‍ നി്. രണ്ടെണ്ണം കൊല്‍ക്കത്ത തുറമുഖത്തുനിും ഒ് തൂത്തുക്കുടി തുറമുഖത്തുനിുമാണ്. കേരളത്തില്‍ നി് ഒരു കേസ് പോലുമില്ല. എാല്‍ മയക്കുമരുിനെതിരായ പ്രവര്‍ത്തനങ്ങള്‍ വളരെ ഗൗരവത്തോടെ ത െകേരളത്തില്‍ നടത്തുു.
2025 മാര്‍ച്ചില്‍ എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരു് കേസുകള്‍, 7483 പുകയില കേസുകള്‍ എിവ ഉള്‍പ്പെടുു. ആകെ 7.09 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍് നടത്തിയ 362 ഉള്‍പ്പെടെ 13,639 റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത്. അബ്കാരി കേസുകളില്‍ 66, മയക്കുമരു് കേസുകളില്‍ 67 വാഹനങ്ങള്‍ പിടിച്ചു. അബ്കാരി കേസുകളില്‍ പ്രതിചേര്‍ 1580 പേരില്‍ 1501 പേരെയും, മയക്കുമരു് കേസില്‍ പ്രതിചേര്‍ത്ത 1358 പേരില്‍ 1316 പേരെയും അറസ്റ്റ് ചെയ്തി’ുണ്ട്. ഒളിവിലിരു 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളില്‍ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയി’ുണ്ട്.
566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിന്‍, 143.67 ഗ്രാം മെത്താഫെറ്റമിന്‍, 215.47 ഗ്രാം ഹാഷിഷ്, 574.7 ഗ്രാം ഹാഷിഷ് ഓയില്‍, 16 ഗ്രാം ബ്രൗ ഷുഗര്‍, 2.4 ഗ്രാം എല്‍എസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 286.65 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ്
കലര്‍ ചോക്കലേറ്റ്, 59.4 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 22 ഗ്രാം ചരസ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ ഭാങ് എിവ പിടിച്ചെടുക്കാനായി. ഇതിന് പുറമേ 16997 ലിറ്റര്‍ സ്പിരിറ്റ്, 290.25 ലിറ്റര്‍ ചാരായം, 4486.79 ലിറ്റര്‍ അനധികൃത വിദേശമദ്യം, 964.5 ലിറ്റര്‍ വ്യാജകള്ള്, 11858 ലിറ്റര്‍ വാഷ്, 4252.39 കിലോ പുകയില ഉല്‍പങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തി’ുണ്ട്. പരിശോധനയുടെ ഭാഗമായി 1174 ഗ്രാം സ്വര്‍ണവും 1.41 കോടി രൂപയും 150 വെടിയുണ്ടകളും എക്‌സൈസ് കണ്ടെത്തിയി’ുണ്ട്. 3511 സ്‌കൂള്‍ പരിസരം, 1150 ബസ് സ്റ്റാന്‍ഡ് പരിസരം, 328 റെയില്‍വേ സ്റ്റേഷന്‍ പരിസരം, 469 ലേബര്‍ ക്യാമ്പുകള്‍ എിവിടങ്ങളില്‍ മാര്‍ച്ചില്‍ പരിശോധന നടത്താന്‍ എക്സൈസിന് കഴിഞ്ഞു.
വേണ്ടത് ജാഗ്രതയും പിന്തുണയും
ജനങ്ങളുടെ പൂര്‍മായ സഹകരണത്തോടെ മാത്രമേ പുതിയ തലമുറയെ മയക്കുമരുിന്റെ കെണിയില്‍ നി് രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ. ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും വിമുക്തി കമ്മിറ്റികള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മയക്കുമരുിലേക്ക് വഴുതിവീണവരെ രക്ഷപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ക്രിമിനല്‍ സ്വഭാവത്തോടെ മയക്കുമരു് ഉപയോഗവും വിപണനവും നടത്തുവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുത്. ലഹരിവസ്തുക്കളുടെ ഉല്‍പാദനം, വിതരണം, ഉപയോഗം എീ മേഖലകളിലുള്ളവരെ അതില്‍ നി് പിന്തിരിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ തുടരുക ത െചെയ്യും.
മയക്കുമരു് വ്യാപനത്തെ കക്ഷിരാഷ്ട്രീയത്തിന്റെ മാനദണ്ഡം വെച്ചല്ല സമീപിക്കേണ്ടത്. ഏത് വീ’ിലും ഈ വിപത്ത് കടുവക്കോം. അതിനാല്‍ കക്ഷി രാഷ്ട്രീയ, ജാതി, മത, ലിംഗ ഭേദത്തിനതീതമായി എല്ലാവരും യോജിച്ചുനി് ഈ വിപത്തിനെ എതിര്‍ക്കേണ്ടതുണ്ട്. മയക്കുമരുാണ് പ്രധാന ശത്രു. പോരാ’ം അതിനെതിരാകണം. മയക്കുമരുിന് ഇരകളായ മനുഷ്യരോട് അനുഭാവപൂര്‍മായ സമീപനമാണ് വേണ്ടത്. മയക്കുമരു് ഉല്‍പാദനം, വിപണനം എീ മേഖലകളില്‍ പ്രവര്‍ത്തിക്കുവരും ജനശത്രുക്കളാണ്. അവരോട് വി’ുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുക. മയക്കുമരുിലേക്ക് വഴുതിവീഴാതെ പുതിയ തലമുറയെ കാക്കുതിനോടൊപ്പം അതിന് ഇരകളായിപ്പോയവരെ രക്ഷിച്ചെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സ്നേഹപൂര്‍മായ ശ്രമങ്ങള്‍ എല്ലാവരും യോജിച്ച് നടത്തേണ്ടതാണ്. വീടും നാടും ഇക്കാര്യത്തില്‍ ജാഗ്രതയോടെ പെരുമാറേണ്ടതുണ്ട്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കു’ികളോടുള്ള ആശയവിനിമയം കുറേക്കൂടി ജൈവികതയുള്ളതായിത്തീരണം. കു’ികളുടെ കേവലമായ ഭൗതികാവശ്യങ്ങള്‍ നടത്തിക്കൊടുക്കുക മാത്രമല്ല അവരോടുള്ള കടമ. സ്‌നേഹപൂര്‍വും ആത്മാര്‍ത്ഥവും തുറതുമായ ആശയവിനിമയം വളരെ പ്രധാനമാണ്. പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള സര്‍ഗാത്മക ലോകത്തില്‍ അവരെ സജീവ പങ്കാളികളാക്കാന്‍ കഴിയണം. ലോകത്ത് നടക്കു ചലനങ്ങള്‍ അവരും നായി മനസ്സിലാക്കാന്‍ അവസരമൊരുക്കണം.
എല്ലാ മേഖലകളിലും വ്യാപിക്കു ഒരു പ്രതിരോധമാണ് മയക്കുമരുിനെതിരെ സമൂഹം സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം നിയന്ത്രിക്കാന്‍ കഴിയു വിപത്തല്ല മയക്കുമരു് വ്യാപനം. ജനങ്ങളാകെ ഉണര്‍ിരു് നേരിടേണ്ട വിപത്താണ്. ഈ പ്രാധാന്യത്തോടെ മയക്കുമരു് വിപത്തിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണം, അഭ്യര്‍ഥിക്കുകയാണ്.