വിഷാദങ്ങളുടെ നിഴല്‍ വീണ തിരസാക്ഷ്യങ്ങള്‍

വിഷാദങ്ങളുടെ നിഴല്‍ വീണ തിരസാക്ഷ്യങ്ങള്‍
ജിതിന്‍ കെ. സി
ചലച്ചിത്ര നിരൂപകന്‍

പിറവി എ ചിത്രത്തിന്റെ ഷൂ’ിങ്ങ് തുടങ്ങും മുന്‍പ്, ഷാജി എന്‍. കരു താനുമൊത്ത് ആന്ദ്രേ തര്‍ക്കോവ്സ്‌കിയുടെ സാക്രിഫൈസ് കാണുവാന്‍ പോയത് പിറവിയുടെ ഛായാഗ്രാഹകനായ സണ്ണി ജോസഫ് ഓര്‍ക്കുുണ്ട്. പിറവിയുടെ കഥയുമായോ സന്ദര്‍ഭങ്ങളുമായോ ഏതെങ്കിലും നിലക്ക് സാമ്യമുള്ള ചിത്രമല്ല സാക്രിഫൈസ്. പക്ഷേ സാക്രിഫൈസിന്റെ ദൃശ്യപശ്ചാത്തലത്തെ മാസ്റ്റര്‍ സംവിധായകന്‍ തര്‍ക്കോവ്സ്‌കിയും വിഖ്യാത ഛായാഗ്രാഹകന്‍ സ്വെന്‍ നിക്വിസ്റ്റും പ്രത്യേകമായി ഒരുക്കിയെടുത്തതായി കാണാം. മൂടല്‍മഞ്ഞ് മാഞ്ഞ പ്രകൃതിയുടെ, ഒരല്പം വെളിച്ചം മങ്ങിയ, എങ്കിലും തെളിഞ്ഞ ആകാശവും പുല്‍മേടുകളും സാക്രിഫൈസിന്റെ ദൃശ്യാനുഭൂതിയെ വല്ലാതെ സ്വാധീനിക്കുുണ്ട്.
പിറവി എ ചിത്രത്തിന്റെ ദൃശ്യപശ്ചാത്തലത്തിലും ഈ നിഴല്‍ വീണുകിടക്കുതായി കാണാം. മഴ തോര്‍ു തീരുകയോ, മഴ പെയ്യാന്‍ നില്‍ക്കുകയോ, മഴയോടു കൂടി ആയതോ ആയ ഒരു പ്രകൃതിയുടെ പശ്ചാത്തലവും വെളിച്ചത്തില്‍ ഇരുള്‍ പടര്‍ ആകാശവും പിറവിയുടെ വിഷാദത്തെ കാണിയില്‍ കോര്‍ത്തിടുു. ഒരു സിനിമയുടെ കഥയുടെയും സന്ദര്‍ഭങ്ങളുടെയും വൈകാരികതയെ അതുപോലെ ഉള്‍ക്കൊള്ളു ദൃശ്യപശ്ചാത്തലം ഒരുക്കുക എത് ശ്രമകരമായ ജോലിയാണ്. വിഷാദവും നഷ്ടങ്ങളും കാത്തിരിപ്പും സ്വപ്നങ്ങളും നിറഞ്ഞ സന്ദര്‍ഭങ്ങളായിരുു ഷാജി എന്‍. കരുണിന്റെ ചിത്രങ്ങളില്‍ നിറഞ്ഞിരുത്.

ഛായാഗ്രാഹകന്റെ
കൈയൊപ്പ്
പിറവിയില്‍ മകനെ കാത്തിരു് മകന്‍ വരാതെ, മകനെ കാണാതെ തിരിച്ചെത്തു അച്ഛന്റെ പശ്ചാത്തലത്തില്‍ അച്ഛന്റെ സങ്കടത്തോളം ഇരുണ്ടതും മകന്‍ വരുമെ പ്രതീക്ഷയോളം തെളിഞ്ഞതുമായ ഒരു പശ്ചാത്തലത്തെ, സന്ധ്യാസമയം അടുക്കുമ്പോഴുള്ള വെളിച്ചത്തിന്റെ വിതാനത്തെ, അപ്പോള്‍ പെയ്യു ഒരു ചാറ്റല്‍ മഴയെ ഒക്കെ ഉള്‍ക്കൊള്ളിക്കുുണ്ട് ഷാജി എന്‍ കരു എ സംവിധായകന്‍. ദൃശ്യത്തിന്റെ അനുഭൂതിയെ ഏറ്റവും വ്യക്തമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ നിര്‍ബന്ധം കാ’ിയിരു സംവിധായകനായിരുു ഷാജി. ഛായാഗ്രാഹകന്‍ കൂടിയായിരു ഷാജി എന്‍ കരു സംവിധായകനായതിന്റെ കരുത്ത് കൊണ്ട് കൂടിയാവാം അത്. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച രാജന്‍ വധക്കേസുമായും ഈച്ചരവാര്യരുടെ പോരാ’വുമായും ചേര്‍ു നില്‍ക്കു കഥാപശ്ചാത്തലമാണ് പിറവിയുടേത്. എാല്‍ ആ രാഷ്ട്രീയസാഹചര്യത്തെ ചോര്‍ത്തുതും വൈകാരികതയെ മാത്രം പിന്‍പറ്റുകയും ചെയ്യുതായിരുു പിറവി എ വിമര്‍ശനം സാധുവാണ്. രാജനും ഈച്ചരവാര്യരും അല്ല പിറവിയിലെ അച്ഛനും മകനും എ് സംവിധായകന്‍ പിീട് വിശദീകരണം നല്‍കുമ്പോഴും പിറവിയില്‍ നി് ആ പശ്ചാത്തലം ഇല്ലാതെയാകുില്ല.
അരവിന്ദന്റെ തമ്പ്, കാഞ്ചനസീത, കുമ്മാ’ി, എസ്തപ്പാന്‍, ചിദംബരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഷാജി എന്‍ കരുണായിരുു. അരവിന്ദന്റെ ദൃശ്യഭാഷയുടെ ഒരു തുടര്‍ച്ച ഷാജി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കാണാനാവും. അരവിന്ദന്റെ ചിത്രങ്ങളിലെ ദൃശ്യങ്ങളുടെ ശില്പഭംഗിയില്‍ ഷാജി എന്‍ കരു എ ഛായാഗ്രാഹകന്റെയും കൈയൊപ്പുണ്ട്. കെ ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലം, ഹരിഹരന്റെ പഞ്ചാഗ്നി, സര്‍ഗം തുടങ്ങി സാമാന്യം വലിയൊരു ഛായാഗ്രഹക ജീവിതം ഷാജി എന്‍ കരുണിനുണ്ടായിരുു.
വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ മൂുതവണ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുു.
പിറവിക്ക് കാമറ ദി ഓര്‍ ലഭിച്ചു (പ്രഥമചിത്രത്തിന് ലഭിക്കു പുരസ്‌കാരം). ‘സ്വം’ പാം ദി ഓറിന് മത്സരിച്ച ഏക മലയാള ചിത്രമാണ്. വാനപ്രസ്ഥവും കാനില്‍ പ്രദര്‍ശിപ്പിക്കപ്പെ’ു.
ഷാജി എന്‍ കരുണിന്റെ കഥാപാത്രങ്ങളില്‍ നിഴലിച്ചു നിിരുത് പ്രതീക്ഷയും പ്രതീക്ഷ അസ്തമിക്കുമ്പോഴുള്ള വിഷാദവുമാണ്. പിറവിയിലും വാനപ്രസ്ഥത്തിലും നമുക്ക് ഈ പ്രതീക്ഷയുടെയും വിഷാദത്തിന്റെയും ഇര’നാടകം കാണാനാവും. മൂ് പേരുടെ ഓര്‍മ്മകളിലൂടെ ഒരാളെ തിരയു കു’ിസ്രാങ്കും ബാക്കിയാക്കുത് വിഷാദം തയൊണ്. വിഷാദങ്ങളുടെ നിഴല്‍ വീണ തിരസാക്ഷ്യങ്ങളായിരുു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.