കൊച്ചി വാട്ടര്‍ മെട്രോ പ്രകൃതി സൗഹൃദം, ലാഭകരം

-ഷാജി ജനാര്‍ദ്ദനന്‍
ചീഫ് ജനറല്‍ മാനേജര്‍-കെ.എം.ആര്‍.എല്‍

കൊച്ചിയിലെ ജല ഗതാഗത സംവിധാനം പൊതു ഗതാഗത മാര്‍ഗമായി ഫെറി സേവനങ്ങളില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജല പാതകളാല്‍ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കുന്നു. നഗരത്തിലെ മുഴുവന്‍ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി ജലപാത സംവിധാനത്തെ സമന്വയിപ്പിക്കാന്‍ കൂടിയാണിത്. ഫെറി സര്‍വീസ് വികസനത്തിന് പുറമേ, ജെട്ടികളിലേക്കും ദ്വീപുകള്‍ക്കുള്ളിലേക്കും കൂടുതല്‍ പ്രവേശനം അനുവദിക്കുന്ന നിലവിലുള്ളതും പുതിയതുമായ റോഡുകള്‍ വികസിപ്പിക്കും. സജീവവും പ്രകാശമാനമായതുമായ തെരുവുകളിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും സുരക്ഷിത യാത്ര നടത്താനാകും, ജെട്ടികളിലേക്ക് പ്രവേശിക്കാന്‍ ചെറിയ ഒക്യുപെന്‍സി ഫീഡര്‍ മോഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ജെട്ടികള്‍ക്കും സ്ഥല നിര്‍മ്മാണത്തിനും ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് ബോട്ടുകളുടെ ഉപയോഗം ഉള്‍ നാടന്‍ ജല പാതകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനു അവസരം ഒരുക്കുകയാണ്.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ ഘടകങ്ങള്‍

  • ടെര്‍മിനല്‍സ് ആന്‍ഡ് ആക്‌സസ്സ് ഇൻഫ്രാസ്‌ട്രക്‌ചർ ബോട്ടുകള്‍

  •  പൊങ്ങിക്കിടക്കുന്ന ചങ്ങാടങ്ങള്‍

  • സംവിധാനങ്ങള്‍ – നാവിഗേഷന്‍, എ എ എഫ്‌സി, പി ഐ എസ്, വി സി എസ്, സി സി ടി വി

  • ഓപ്പറേഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്റര്‍

  • പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം

  • 78 പരിസ്ഥിതി സൗഹൃദ ബോട്ടുകളില്‍ 23 എണ്ണം 100 പാക്‌സും ബാക്കി 55 എണ്ണം 50 യാത്രക്കാര്‍ക്കുള്ളതുമാണ്. അടിയന്തര സാഹചര്യങ്ങളില്‍ പ്രധാന കപ്പലിനെ പിന്തുണയ്ക്കുന്നതിനും അറ്റ കുറ്റപ്പണിക്കും ആപത്തില്‍ പെടുന്നവരെ രക്ഷിക്കാനുമുള്ള നാല് വർക് ഷോപ്പ് കപ്പലുകള്‍

  • സുരക്ഷ ഉറപ്പാക്കുന്നതിന് ഇരട്ട-സ്‌ക്രൂ കാറ്റമാരന്‍ ഹള്‍ ബോട്ടുകള്‍

കുറഞ്ഞ ഊര്‍ജവും പരിസ്ഥിതി സൗഹൃദവും

വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിച്ചും ബോട്ടില്‍ നിന്നുള്ള മാലിന്യം പുറന്തള്ളാതെയും അന്താരാഷ്ട്ര പരിസ്ഥിതിസൗഹൃദ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് മുഖ്യ സവിശേഷതയാണ്. വ്യത്യസ്‌ത ഊര്‍ജ സ്രോതസ്സുകള്‍ വിനിയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സൗകര്യമുള്ള, വ്യത്യസ്‌ത വേഗ വ്യവസ്ഥകളില്‍ 8 മുതല്‍ 10 നോട്ട് വേഗത കൈവരിക്കുന്ന തരത്തിലാണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

പൊങ്ങിക്കിടക്കുന്ന ചങ്ങാടങ്ങള്‍

ശാരീരിക വെല്ലുവിളി നേരിടുന്ന പ്രായമായ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും സൗകര്യമൊരുക്കുന്നതിന് ഫ്ളോട്ടിങ്ങ് ജെട്ടികള്‍ ഏര്‍പ്പെടുത്തി. ടെര്‍മിനല്‍ വാട്ടര്‍ ഫ്രണ്ടില്‍ കോണ്‍ക്രീറ്റ് ചങ്ങാടങ്ങള്‍ ഉപയോഗിക്കുന്നു, ഇത് വീല്‍ചെയര്‍ ചലനം സുഗമമാക്കും.

ടെര്‍മിനലുകളുടെ സവിശേഷതകള്‍

ടെര്‍മിനലുകള്‍ പൊതു ജനങ്ങള്‍ക്ക് ഒത്തു കൂടുന്നതിനുള്ള ഇടം കൂടിയാണ്. പീക്ക് അവര്‍ ട്രാഫിക് (പി.എച്ച്.ടി) അടിസ്ഥാനമാക്കിയാണ് ടെര്‍മിനലുകള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്.

എല്ലാ ബോട്ട് ടെര്‍മിനലുകളും പെയ്‌ഡ്, നോൺ-പെയ്‌ഡ് ഏരിയകളായി തിരിച്ചിട്ടുണ്ട്. ടിക്കറ്റിങ്ങ് സൗകര്യം, ടിക്കറ്റ് വെന്‍ഡിങ്ങ് മെഷീന്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ എന്നിവ നോണ്‍ പെയ്‌ഡ് ഏരിയയില്‍. വെയ്റ്റിങ്ങ് ഏരിയ, ടോയ്‌ലറ്റുകൾ മുതലായവ പെയ്‌ഡ് ഏരിയയിലും. എല്ലാ ടെര്‍മിനലുകളിലും ഓട്ടോമാറ്റിക് ഫെയര്‍ ശേഖരണവും യാത്രക്കാരുടെ എണ്ണം കണക്കാക്കുന്നതിനായി സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം

ഡിജിറ്റല്‍ റേഡിയോ, വി.എച്ച്.എഫ് തുടങ്ങിയ മികച്ച ആശയ വിനിമയ സംവിധാനമാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. ബോട്ടുകള്‍ക്ക് തമ്മിലും തുറമുഖം, ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ മുതലായവയുമായും ആശയ വിനിമയം നടത്താന്‍ കഴിയും. നിര്‍ണായക സ്ഥലങ്ങളില്‍ 20 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷ

  • ബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം ബോട്ടില്‍ അനുവദനീയ മായ എണ്ണം പേരുടെ സാന്നിധ്യം ഉറപ്പാക്കും. തിരക്ക് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകമാണിത്.

  • ആവശ്യമായ വീതിയുള്ള കാറ്റമാരന്‍ ഹള്‍ ബോട്ടിന് മികച്ച സ്ഥിരത നല്‍കുന്നു. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാത്തരം ആളുകള്‍ക്കും ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ പ്രാപ്യമായ സ്ഥലങ്ങളില്‍ നല്‍കിയിട്ടുണ്ട്.

  • യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ഏരിയയ്ക്ക് പുറത്ത് പോകാന്‍ അനുവാദമില്ല

  • ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആംബുലന്‍സ് ബോട്ടുകളുടെ സേവനം ലഭ്യമാക്കും. സുസ്ഥിര ജലഗതാഗത സംവിധാനം

  • അലുമിനിയം, എഫ്ആര്‍പി തുടങ്ങിയ ഭാരം കുറഞ്ഞ വസ്‌തുക്കൾ ഉപയോഗിച്ചാണ് വാട്ടര്‍ മെട്രോ നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ കുറഞ്ഞ ഊജം ഉപയോഗിക്കുന്നതിലൂടെ പ്രതിരോധം കുറയ്ക്കാന്‍ കഴിയുന്നു.

  • പ്രവര്‍ത്തനത്തിന്റെയും പരിപാലനത്തിന്റെയും ഭാഗമായി അറ്റകുറ്റപ്പണി ഡ്രഡ്‌ജിങ്ങ് നടത്തി ജലാശയത്തെ കളകളില്‍ നിന്നും ചെളിയില്‍ നിന്നും മുക്തമാക്കുകയും വെള്ളം കൂടുതല്‍ പരിസ്ഥിതി സൗഹൃദമായി നില നിര്‍ത്തുകയും ചെയ്യുന്നു.

  • ബോട്ടുകളില്‍ ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നു. ടെര്‍മിനലുകളില്‍ ശൗചാലയങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

  • സാധാരണ പ്രവര്‍ത്തനം പൂര്‍ണ്ണമായും ബാറ്ററികളില്‍ ആയിരിക്കും. കൂടുതല്‍ വേഗം ആവശ്യമുള്ളപ്പോള്‍, പവര്‍ വര്‍ധിപ്പിക്കാന്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാം.

  • ബാറ്ററികള്‍ക്ക് ഫാസ്റ്റ് ചാര്‍ജിങ്ങ് ചെയ്യാന്‍ കഴിയും, നിയുക്ത ടെര്‍മിനലുകളില്‍ ബോട്ടുകള്‍ക്കായി ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും.

  • വാട്ടര്‍ മെട്രോ പ്രതീക്ഷിച്ച മോഡല്‍ മാറ്റം കൈവരിക്കുമ്പോള്‍, പ്രതി വര്‍ഷം 44,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കും. വായു മലിനീകരണത്തെയും ആഗോള താപനത്തെയും സംബന്ധിച്ചിടത്തോളം ഇത് വലിയ മുതല്‍ക്കൂട്ടായിരിക്കും.