മരണം വിതച്ച ഉരുൾപ്പൊട്ടലുകൾ

കേരളം അമ്പൂരി 2001

തിരുവനന്തപുരം അമ്പൂരി പഞ്ചായത്തില്‍ 2001 നവംബറില്‍ ഉണ്ടായ ഉരുൾപ്പൊട്ടൽ 39 പേരുടെ ജീവനാണ് എടുത്തത്. 2001 നവംബര്‍ 9 നാണ് കേരളം അന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഉരുൾ പൊട്ടലിന് സാക്ഷിയായത്. ഒരു മലയോര ഗ്രാമം ഒന്നടക്കം ആ ഉരുൾപൊട്ടലിൽ ഞെരിഞ്ഞമർന്നു.

കുരിശു മലയുടെ അടിവാരത്തുള്ള കവലയിലെ നാലോളം വീടുകള്‍ മണ്ണിനടിയിലായി. പാറയും മണ്ണും കുത്തിയൊലിച്ചു വന്നു കൊണ്ടിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാ പ്രവര്‍ത്തനത്തിനായി സജീവമായി ഇറങ്ങി. അടിവാരത്തെ പൂച്ചമുക്കിലെ സി.ഡി തോമസിന്റെ മകന്റെ വിവാഹനിശ്ചയത്തിനെത്തിയവരായിരുന്നു മരിച്ചവരില്‍ ഏറെയും. 24 പേരാണ് തോമസിന്റെ വീട്ടിൽ മാത്രം മരണപ്പെട്ടത്. ഉരുൾപ്പൊട്ടൽ സാധ്യത മേഖലയായി കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചല്‍ എന്നിവിടങ്ങളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വെണ്ണിയാനി 2001

2001 ജൂലായ് 9 നാണ് ഇടുക്കി തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയില്‍ ഉരുൾപ്പൊട്ടിയത്. വെള്ളപ്പാച്ചിലില്‍ ആദ്യം ഇടയപ്പറമ്പില്‍ ഭാസ്‌കരന്റെയും കുമാരിയുടെയും വീട് തകരുകയും ഇരുവരും മരിക്കുകയും ചെയ്‌തു. തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്. അന്ന് ഉച്ചയ്ക്ക് 11.30ഓടെ മലയാള മനോരമയുടെ ഫോട്ടോഗ്രാഫർ വിക്‌ടർ ജോര്‍ജ് ചിത്രങ്ങള്‍ പകർത്തുന്നതിനിടെ മരിച്ചു. നൂറോളം ആള്‍ക്കാര്‍ നോക്കി നില്‍ക്കെയാണ് ഉരുൾപ്പൊട്ടിയത്. ഇവര്‍ ഓടി രക്ഷപെട്ടതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത് .

പുല്ലൂരാംപാറ 2012

2012 ആഗസ്റ്റ് 7-നാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പുല്ലൂരാംപാറ, മഞ്ഞ വെയില്‍ ഭാഗങ്ങളില്‍ ഉരുൾ പൊട്ടുന്നത്. എട്ട് പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. വാസ സ്ഥലങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും വലിയ നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ദിവസങ്ങളായി നിര്‍ത്താതെ പെയ്‌ത മഴയായിരുന്നു. അന്നത്തെ ഉരുൾപൊട്ടലിന് കാരണമായതെന്നാണ് കണ്ടെത്തല്‍

കട്ടിപ്പാറ 2018

2018 ജൂൺ 14നാണ് കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപ്പൊട്ടുന്നത്. 14ന് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ 14 പേരാണ് മരിച്ചത്. അഞ്ച് വീടുകള്‍ പൂർണമായി നശിക്കുകയും 33 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്‌തു. ഉരുൾപൊട്ടലിനെ തുടർന്ന് സമീപ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അഞ്ചോളം പഞ്ചായത്തുകള്‍ വെള്ളത്തിലാവുകയും ചെയ്‌തു. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമായിട്ടാണ് കട്ടിപ്പാറ ഉരുൾപ്പൊട്ടലിനെ കണക്കാക്കുന്നത്.

കവളപ്പാറ 2019

2019 ആഗസ്റ്റ് എട്ടിന് മലപ്പുറത്തെ കവളപ്പാറയില്‍ നടന്ന ദുരന്തം 59 പേരുടെ ജീവനാണെടുത്തത്. ഇതില്‍ 11 പേരെ കണ്ടെണ്ടത്താനായില്ല. രാത്രി എട്ടോടെയാണ് ദുരന്തമുണ്ടാകുന്നത്. കവളപ്പാറ മുത്തപ്പന്‍ കുന്നിൽ ഉരുൾപ്പൊട്ടി താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. ഇരുപത് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് 48 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 12 പേരുടെ മൃതദേഹങ്ങള്‍ ഇന്നും കണ്ടു കിട്ടിയിട്ടില്ല.

കവളപ്പാറയിലെ ജനവാസ കേന്ദ്രത്തിലടക്കം 45 വീടുകളാണ് ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിലായത്. ഇതേ ദുരന്തം നടന്ന ദിവസം സമീപ പ്രദേശത്തെ പാതാറിലും നാശം സംഭവിച്ചു. ഉരുൾപ്പൊട്ടലിൽ ഈ നാടു തന്നെ അപ്രത്യക്ഷമായി. എന്നാൽ, ആളപായമുണ്ടായില്ല. മുത്തപ്പന്‍ കുന്നിലെ കവളപ്പാറ കോളനിയിലെ 32 വീടുകളടക്കം നൂറ്റിയറുപതോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കി.

പുത്തുമല 2019

2019 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുൾ പൊട്ടലിൽ പുത്തുമലയിലെയും സമീപ പ്രദേശമായ പച്ചക്കാടിലെയും 17 പേരാണ് മരിച്ചത്. ഇതില്‍ അഞ്ചു പേരുടെ മൃതദേഹം ഇപ്പോഴും കാണാമറയത്താണ്. പച്ചക്കാടിലെ കുന്നിൻ മുകളിൽ നിന്നാണ് ഉരുൾ പൊട്ടിയത്. 65 ഓളം വീടുകളാണ് ഉരുൾ പൊട്ടലിൽ പൂർണമായും തകർന്നത്.

പെട്ടിമുടി 2020

2020 ആഗസ്റ്റ് ആറിന് രാത്രി പത്തരയ്ക്കാണ് പെട്ടിമുടിക്കു മീതെ ദുരന്തം ഉരുൾ പൊട്ടിയെത്തിയത്. നിമിഷ നേരം കൊണ്ട് ലയങ്ങളെല്ലാം മണ്ണിനടിയിലായി. ജോലി കഴിഞ്ഞു വന്ന ക്ഷീണത്തില്‍ മിക്കവരും ഉറക്കം പിടിച്ചിരുന്നു. വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെ കുറവു കാരണം 10 മണിക്കൂറിന് ശേഷമാണ് ദുരന്തം പുറം ലോകം അറിഞ്ഞത്. ദുരന്ത നിവാരണ സേനയും വിവിധ വകുപ്പുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കോവിഡിനെ അവഗണിച്ച് അഞ്ഞൂറിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 19 ദിവസം നീണ്ടു നിന്ന തിരച്ചില്‍. ഓരോ ദിവസവും ഹൃദയഭേദകമായിരുന്നു കാഴ്‌ചകൾ. അച്ഛനും അമ്മയ്ക്കുമൊപ്പം കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ നാട് കണ്ണീരണിഞ്ഞു.

തിരച്ചിലില്‍ 14 കിലോമീറ്റര്‍ ദൂരത്തു നിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലുപേരെ ഒഴികെ 66 പേരെകണ്ടെത്തി.

കൂ’ിക്കല്‍ 2021
2021 ഒക്ടോബര്‍ 16ന് കോ’യം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ കൂ’ിക്കല്‍, കൊക്കയാര്‍ എിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊ’ലില്‍ ഒരു കുടുംബത്തിലെ ആറ് പേരുള്‍പ്പെടെ, 13 ജീവനുകളാണ് നഷ്ടപ്പെ’ത്. ആ ശനിയാഴ്ച പകല്‍ ഇടവിടാതെ മഴപെയ്യാനായി ആരംഭിച്ചു. സാധാരണമഴയില്‍നി് ആരംഭിച്ചത് പിിട് സര്‍വശാന്തയും കൈവെടിഞ്ഞ് സംഹാരതാണ്ഡവം ആടിതിമിര്‍ക്കാന്‍ ആരംഭിച്ചു. കാവാലി, പ്ലാപ്പള്ളി എിവിടങ്ങളില്‍ ഉരുള്‍പൊ’ി. കെ’ിടാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പുഴയിലൂടെ കുതിച്ചെത്താന്‍ ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെ’ത്.
ഇന്ത്യ
ഗുവാഹത്തി, അസം
1948 സെപ്റ്റംബര്‍ 18
കനത്ത മഴയെത്തുടര്‍് വടക്കു കിഴക്കന്‍ അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ 500 ലധികം ആളുകള്‍ മരിച്ചു, റിപ്പോര്‍’ുകള്‍ അനുസരിച്ച്, മണ്ണിടിച്ചിലില്‍ 60 വീടുകളുള്ള ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി.
ഡാര്‍ജിലിംഗ്,
പശ്ചിമ ബംഗാള്‍
1968 ഒക്ടോബര്‍ 4
1968 ഒക്ടോബര്‍ 2 മുതല്‍ 5വരെ സിക്കിം, ഡാര്‍ജിലിംഗ് മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തു. മഴ നൂറു കണക്കിന് ഉരുള്‍പൊ’ലുകള്‍ക്ക് കാരണമായി. 1968 ഒക്ടോബര്‍ 4നാണ് ഏറ്റവും മോശമായ മണ്ണിടിച്ചില്‍ ഉണ്ടായത്. 60കിലോമീറ്റര്‍ നീളമുള്ള ഹൈവേ ഒലിച്ചു പോയി. ടീസ്റ്റ ബസാറിലെ പ്രശസ്തമായ ആന്‍ഡേഴ്സ പാലം പൂര്‍മായും ഒലിച്ചു പോയി. റിപ്പോര്‍’ുകള്‍ പ്രകാരം ആയിരക്കണക്കിന് ആളുകള്‍ മരിച്ചു.
മല്‍പ, ഉത്തരാഖണ്ഡ്
ഓഗസ്റ്റ് 18, 1998
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണിടിച്ചിലായി കണക്കാക്കപ്പെടുു, അഞ്ച് മീറ്റര്‍ ഉയരമുള്ള പാറയുടെ ഒരു ഹിമപാതം ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലെ മാല്‍പ ഗ്രാമത്തെ മുഴുവന്‍ നശിപ്പിച്ചു, ഇതില്‍ 60 കൈലാഷ് മാനസരോവര്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുു. ആകെ 300 ലധികം പേര്‍ കൊല്ലപ്പെ’ു.
മുംബൈ, മഹാരാഷ്ട്ര
ജൂലൈ 12, 2000
കനത്ത മഴയെതുടര്‍ുണ്ടായ മണ്ണിടിച്ചിലിലാണ് ഘാട്കോപ്പറിന്റെ പ്രാന്തപ്രദേശങ്ങളില്‍ മണ്ണിടിഞ്ഞത്. റിപ്പോര്‍’ുകള്‍ പ്രകാരം 67 പേര്‍ മരിക്കുകയും ലോക്കല്‍ ട്രെയിനുകളും അപകടത്തില്‍പ്പെടുകയും ചെയ്തു.
കേദാര്‍നാഥ്, ഉത്തരാഖണ്ഡ്
ജൂ 16, 2013
ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിന്റെ ഫലമായി, കേദാര്‍നാഥില്‍ വലിയ ഉരുള്‍പൊ’ലുകള്‍ ഉണ്ടായി. 5700 ലധികം പേര്‍ മരിക്കുകയും 4,200ലധികം ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിലും വെള്ളപ്പൊക്കത്തിന് ശേഷമുള്ള മണ്ണിടിച്ചിലിലും ബാധിക്കപ്പെ’ു.
മാലി, മഹാരാഷ്ട്ര
ജൂലൈ 30, 2014
പൂനെ ജില്ലയിലെ മാലിഗ്രാമത്തില്‍ ഉരുള്‍പൊ’ലില്‍ 151 പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു.
മുംബൈ, മഹാരാഷ്ട്ര
ജൂലൈ 18, 2021
തുടര്‍ച്ചയായി പെയ്യു മഴയെതുടര്‍ുണ്ടായ മണ്ണിടിച്ചിലില്‍ ചെമ്പൂരിന്റെയും
വിക്രോളിയുടെയും പ്രാന്തപ്രദേശങ്ങളില്‍ മുപ്പത്തിരണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ടുപുള്‍, മണിപ്പൂര്‍
ജൂ 30, 2022
മണിപ്പൂരിലെ നോനി ജില്ലയില്‍ ടുപുള്‍ റെയില്‍വേ നിര്‍മാണ സ്ഥലത്തിന് സമീപം വന്‍ മണ്ണിടിച്ചിലില്‍ 58 പേര്‍ മരിച്ചു. മൂ് പേരെ കാണാതായി. 29 ഇരുപത്തിയൊമ്പത് സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുു. കരയിലെ അവശിഷ്ടങ്ങള്‍ ഇജായ് നദിയെ തടഞ്ഞു, സമീപ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തി.
റായ്ഗഡ്, മഹാരാഷ്ട്ര
ജൂലൈ 19, 2023
കുറഞ്ഞത് 26 മരണങ്ങള്‍ക്ക് കാരണമായി, നൂറിലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി കണക്കാക്കപ്പെടുു.
ഐസ്വാള്‍, മിസോറാം
മെയ് 28, 2024
റെമല്‍ ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായ മഴയില്‍, ഐസ്വാള്‍ ജില്ലയില്‍ ഒരു കല്ല് ക്വാറി തകര്‍് വന്‍ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. എ’് പേരെ കാണാതാവുകയും ചെയ്തു.
ഷിരൂര്‍, കര്‍ണാടക
ജൂലൈ 16, 2024
കര്‍ണാടകയിലെ ഉത്തര കഡയിലെ അങ്കോളയില്‍ ഷിരൂരില്‍ രാവിലെ എ’രയോടെയാണ് ഉരുള്‍പൊ’ലുണ്ടായത്. കുറഞ്ഞത് എ’് മരണങ്ങള്‍ക്ക് കാരണമായി. മലയാളിയായ അര്‍ജുന്‍ ഉള്‍പ്പെടെ മൂിലധികം പേരെ കണ്ടെത്താനായി’ില്ല.
തയ്യാറാക്കിയത് : അര്‍ജുന്‍ മാധവ് എസ്