മാറുന്ന മലയാളി മാറുന്ന കാര്‍ഷിക രംഗം
മലയാളികള്‍ക്ക് കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണ്. കാര്‍ഷിക സമൃദ്ധിയുടെ വര്‍ത്തമാനത്തിനു മാത്രമല്ല, നല്ല പുലരികള്‍ക്കും കര്‍ഷകരെ ചേര്‍ത്തു പിടിക്കേണ്ടതുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ് കര്‍ഷകര്‍ക്കായി ഓരോ പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുന്നത്.
എല്ലാ മേഖലയിലുമെന്ന പോലെ കാര്‍ഷിക മേഖലയിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കാലാനുസൃതമായ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. വിളകളുടെ ശേഖരണത്തിലും മാന്യമായ വരുമാനം ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
കേരളത്തിലെ കാര്‍ഷിക മേഖലയെ കൂടുതല്‍ ഊർജസ്വലമാക്കുന്നതിനായി നടപ്പാക്കിയ പ്രധാനപ്പെട്ട പദ്ധതികളാണ് പോഷക സമൃദ്ധി മിഷനും ജൈവ കാര്‍ഷിക മിഷനും. പോഷക സമ്പുഷ്‌ടമായ കാര്‍ഷിക വിളകളുടെ കൃഷിക്ക് ഊന്നൽ നല്‍കിയും കര്‍ഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ക്യാമ്പയിന്‍ രൂപത്തില്‍ നടത്തുന്ന സമഗ്ര പരിപാടിയാണ് ‘പോഷക സമൃദ്ധി മിഷന്‍’. പച്ചക്കറികള്‍, പഴവര്‍ഗ വിളകള്‍, കിഴങ്ങുവര്‍ഗ വിളകള്‍, പയര്‍ വര്‍ഗങ്ങള്‍, കൂൺ കൃഷി എന്നിവയോടൊപ്പം പോഷക സമൃദ്ധമായ ചെറു ധാന്യ വിളകളെയും മിഷന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ജൈവ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ജൈവ കാര്‍ഷിക മിഷന്‍ രൂപീകരിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പദ്ധതികളായ ‘കാർബൺ തൂലിത കൃഷി’, ‘നാച്യുറല്‍ ഫാമിംഗ്’ എന്നീ പദ്ധതികള്‍ക്കൊപ്പം സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദം എന്നിവയിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മിഷനിലൂടെ സാധിക്കുന്നു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 50,000 ഹെക്‌ടർ സ്ഥലത്ത് ജൈവ കൃഷി നടപ്പിലാക്കും.
നാളികേര കൃഷിയ്‌ക്ക് കേര ഗ്രാമങ്ങൾ
നാളികേരത്തിന്റെ ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ജൈവ വളം, പച്ചില വളങ്ങള്‍ എന്നിവയുടെ പ്രയോഗം, ശാസ്ത്രീയ പരിപാലന രീതികള്‍ സ്വീകരിക്കല്‍, ജൈവകീട രോഗ നിയന്ത്രണ മാര്‍ഗത്തിലൂടെ പരിപാലനം, മൈക്രോ ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള ജല സേചന യൂണിറ്റ് (തുറ കിണര്‍ കുഴിക്കല്‍, ഡ്രിപ്പ് യൂണിറ്റ് സ്ഥാപിക്കല്‍, പമ്പ് സെറ്റ്, അനുബന്ധ ഉപകരണങ്ങള്‍) സ്ഥാപിക്കല്‍, ജൈവവള നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ക്ലസ്റ്ററുകള്‍ക്കുള്ള തെങ്ങു കയറ്റ ഉപകരണങ്ങളുടെ വിതരണം, പ്രായമായതും രോഗമുള്ളതുമായ തെങ്ങുകള്‍ മുറിച്ചു മാറ്റി ഗുണമേന്മയുള്ള തൈകള്‍ നട്ട് പിടിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
30,000 കൃഷിക്കൂട്ടങ്ങൾ, മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍
ഓരോ പഞ്ചായത്തിലും കാര്‍ഷിക മേഖലയില്‍ പ്രവർത്തിച്ചു വരുന്ന 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി എഫ്.പി.ഒകള്‍ രൂപീകരിച്ച്, കാർഷികോൽപന്നങ്ങളുടെ ഉല്‍പാദനത്തിലും മൂല്യവര്‍ദ്ധനവിലും വിപണനത്തിലും ശക്തമായ ഇടപെടല്‍ നടത്തുക വഴി കര്‍ഷകരുടെ വരുമാന വര്‍ധന ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
കൃഷിയിടാധിഷ്‌ഠിത ആസൂത്രണം
വിള-കേന്ദ്രീകൃത സമീപനത്തിന്റെ അപര്യാപ്‌തത കണക്കിലെടുത്ത് കൃഷിയിടാധിഷ്‌ഠിത (ഫാം പ്ലാന്‍) വികസന സമീപനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന അടിസ്ഥാനത്തില്‍ ഉല്‍പാദന, വിള നിര്‍ണ്ണയ, വിപണന രേഖകള്‍ തയ്യാറാക്കുന്നു. പദ്ധതിയുടെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1000 സംയോജിത കൃഷി സമ്പ്രദായ പ്ലോട്ടുകൾ ഉള്‍പ്പടെ 10,760 കൃഷിയിടങ്ങളില്‍ ഫാം പ്ലാന്‍ അധിഷ്‌ഠിത വികസനം നടപ്പിലാക്കും. പദ്ധതിയ്ക്കായി 1200 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നെല്‍ക്കൃഷിയില്‍ ‘ഡ്രോൺ’ പ്രയോഗം
നെല്‍ക്കര്‍ഷകര്‍ നേരിടുന്ന നേരിടു പ്രധാന വെല്ലുവിളിയായ സൂക്ഷ്‌മ മൂലകങ്ങളുടെ അഭാവം പരിഹരിക്കുന്നതിനായി ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9,750 ഹെക്‌ടർ നെല്‍ക്കൃഷിയില്‍ ഇലകളിലൂടെ സൂക്ഷ്‌മ മൂലകങ്ങൾ ഡ്രോൺ ഉപയോഗിച്ച് പ്രയോഗിക്കും. ഇതിലൂടെ നെല്‍ക്കൃഷിയുടെ ഉൽപാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കുവാന്‍ സാധിക്കും.
കരുതലായി വൈഗ റിസോഴ്‌സ് സെന്ററുകള്‍
കര്‍ഷകര്‍ക്ക് അറിവുകള്‍ പകർന്നു കൊടുക്കുന്നതിനായി ജില്ലകള്‍ തോറും രൂപവൽക്കരിക്കുന്ന വികേന്ദ്രീകൃത സംവിധാനമാണ് വൈഗ റിസോഴ്‌സ് സെന്ററുകൾ. ഒരു കര്‍ഷകന്റെ/ സംരംഭകന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ഡിപിആര്‍ തയ്യാറാക്കല്‍ മുതലുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്‌തിരിക്കുന്നത്. ഇതിലൂടെ, ഡിപിആര്‍ ക്ലിനിക്കുകള്‍, ബി2ബി മീറ്റുകള്‍, സെമിനാറുകള്‍, എക്‌സിബിഷൻ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും സംരംഭം ആരംഭിക്കുന്നതിനും വിജയകരമായി പ്രവര്‍ത്തനം തുടരുന്നതിനുമുള്ള എല്ലാ സഹായങ്ങളും (ലൈസന്‍സുകള്‍ ലഭ്യമാക്കല്‍, വായ്‌പാ സംവിധാനം തുടങ്ങിയവ) സംരംഭകര്‍ക്ക് ലഭ്യമാകും.
കേരള്‍ അഗ്രോ, കേരളത്തന്റെ സ്വന്തം ബ്രാന്‍ഡ്
കൃഷി വകുപ്പിന്റെ ഫാമുകള്‍, എഫ്.പി.ഒ.കള്‍, കര്‍ഷക ഗ്രൂപ്പുകള്‍, കൃഷിക്കൂട്ടങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന കാര്‍ഷിക ഉൽപന്നങ്ങൾ ‘കേരള്‍ അഗ്രോ’ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തും. ഓരോ ജില്ലയിലും ഒന്ന് വീതം എന്ന കണക്കില്‍ 14 കേരള്‍ അഗ്രോ റീട്ടെയ്‌ൽ ഷോപ്പുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ കൃഷി വകുപ്പ് ഉൽപാദിപ്പിക്കുന്ന 205 ഉത്‌പന്നങ്ങൾ കേരള്‍ അഗ്രോ ബ്രാന്‍ഡില്‍ ആമസോൺ വെബ്സൈറ്റില്‍ ഓൺ ബോർഡ് ചെയ്‌തിട്ടുണ്ട്.
കേരളത്തിലും മില്ലറ്റ് കഫേ
അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന്റെ ഭാഗമായി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെ മില്ലറ്റ് വില്ലജ് കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 3500 ഹെക്‌ടർ സ്ഥലത്തു മില്ലറ്റ് കൃഷി വ്യാപിപ്പിക്കും. കൂടാതെ, എല്ലാ ജില്ലകളിലും ഒരു ‘മില്ലറ്റ് കഫേ’ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
സ്‌മാർട്ടാകുന്ന കൃഷി ഭവനുകള്‍
ആധുനിക സാങ്കേതി കവിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പരമാവധി സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളെ ‘സ്‌മാർട് കൃഷി ഭവനുകളായി’ മാറ്റുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. കൃഷി ഭവനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കി വരികയാണ്.
കാർഷിക ബ്ലോക്കുകൾ അടിസ്ഥാനപ്പെടുത്തി കര്‍ഷകരുടെ പ്രശ്‌നങ്ങൾക്ക് ഉടനടി തീര്‍പ്പു കൽപിക്കുന്നതിന് കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും വിദഗ്‌ധരും കൃഷിയിടങ്ങളിലേക്കിറങ്ങി നടത്തുന്ന പ്രാദേശിക കാര്‍ഷിക വിലയിരുത്തല്‍ യജ്ഞമാണ് കൃഷി ദര്‍ശന്‍. ഒല്ലൂക്കര, തലശ്ശേരി, നെടുമങ്ങാട്, ഹരിപ്പാട് ബ്ലോക്കുകളിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
കാര്‍ഷിക രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ചതാണ് കൃഷി ശ്രീ സെന്ററുകള്‍. കാര്‍ഷിക മേഖലയില്‍ യന്ത്രോപകരണങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുക, തരിശു കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കുക, കാര്‍ഷിക മേഖലയിലെ ഉല്‍പാദന, വിതരണ മേഖലകളില്‍ ഇടപെടുക തുടങ്ങിയവയാണ് ലക്ഷ്യം.
വന്യ മൃഗങ്ങളില്‍ നിന്നും രക്ഷ
കൃഷിയിടങ്ങളില്‍ വന്യ മൃഗങ്ങളുടെ ആക്രമണം കുറയ്‌ക്കുന്നതിനും കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിനുമായി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി കേരളത്തില്‍ നടപ്പിലാക്കും. സൗരോര്‍ജത്തില്‍ പ്രവർത്തിക്കുന്ന ഫെന്‍സിങ്, Hanging solar fencing, ഹാങ്ങിങ്ങ് സോളാര്‍ ഫെന്‍സിങ്ങ്, ബയോ റിപ്പല്ലന്റുകള്‍, അഗ്രി സ്റ്റാർട്ടപ്പുകൾ നിന്നുള്ള റിപ്പല്ലന്റുകള്‍, സെന്‍സറുകളെ അടിസ്ഥാനമാക്കിയുള്ള മൃഗങ്ങളെ ഭയപ്പെടുത്തുന്ന ഉപകരണം സ്ഥാപിക്കല്‍, തേനീച്ച കൂട് ഫെന്‍സിങ്, ഡ്രോണുകളുടെ ഉപയോഗം മുതലായവ ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കേരയും കാബ്കോയും
പ്രകൃതി ദുരന്തങ്ങളുടെ ആഘാതങ്ങള്‍ക്കെതിരെ കേരളത്തിന്റെ കാര്‍ഷിക പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി ലോക ബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേര (കേരള കാലാവസ്ഥാ പ്രതിരോധ മൂല്യാധിഷ്‌ഠിത പദ്ധതി).
കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ധനയ്ക്ക് ഉന്നതതല നയ രൂപവല്‍ക്കരണ ഗ്രൂപ്പായിട്ടാണ് മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ (VAAM) രൂപീകരിച്ചത്. മൂല്യവര്‍ധനവിലൂടെ കര്‍ഷകന്റെ വരുമാനം വർധിപ്പിക്കുന്നതിനും നമ്മുടെ ഉൽപന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുമുള്ള നയങ്ങള്‍ രൂപവല്‍ക്കരിക്കും.
കര്‍ഷകരുമായി വാണിജ്യ ബന്ധം സ്ഥാപിക്കുന്നതിനും കൃഷിയെ കാര്‍ഷിക-ബിസിനസാക്കി മാറ്റുന്നതിനും മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കുന്നതിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിയാല്‍ മാതൃകയിലുള്ള കമ്പനിയാണ് കാബ്കോ (KABCO). അഗ്രോ പാര്‍ക്കുകള്‍, അഗ്രോ മാളുകള്‍, അഗ്രോ ബസാറുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നാണ്യവിളകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനം, ആഭ്യന്തര, അന്തര്‍ ദേശീയ വിപണികള്‍ എന്നിവയുടെ സ്ഥാപനം, സര്‍വേകളും സാധ്യതാ പഠനങ്ങളും, സംയുക്ത സംരംഭങ്ങളിലെ ഇക്വിറ്റി പങ്കാളിത്തം, മറ്റ് സാമ്പത്തിക ഇടപെടലുകള്‍ എന്നിവ പ്രവര്‍ത്തികമാക്കല്‍ മുതലായവ കാബ്കോയിലൂടെ വിഭാവനം ചെയ്‌തിരിക്കുന്നു. മിഷന്‍ രൂപവൽക്കരിക്കുന്ന നയങ്ങള്‍ കാബ്കോയിലൂടെയാണ് നടപ്പി നടപ്പിലാക്കുത്.ി