സ്റ്റാർട്ടപ്പ് കേരളം പുതിയ ഉയരങ്ങളില്‍

അനൂപ് അംബിക
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സ്റ്റാർട്ടപ്പ് മിഷന്‍

യുവജനതയുടെ സംരംഭ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിൽ രാജ്യത്തിന് തന്നെ അഭിമാന മാതൃകയാണ് കേരളവും സ്റ്റാർട്ടപ്പ് മിഷനും. ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്‌ടിക്കുന്നതിൽ സ്വീകരിച്ച നടപടികളും ഇന്നൊവേഷണൽ സോണുകളും ഉള്‍പ്പെടെ മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. സ്റ്റാർട്ടപ്പുകൾക്കു അനുയോജ്യമായ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയില്‍ കടന്നു വന്നിട്ടുണ്ട്. ഇതിനോടകം അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കേരളത്തില്‍ ഒരു സ്റ്റാർട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും, നൂതനാശയങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും ചലനാത്മക കേന്ദ്രമായി സംസ്ഥാനത്തെ ദേശീയ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുന്നതിൽ 2006-ല്‍ രൂപീകരിച്ച കേരള സ്റ്റാർട്ടപ്പ് മിഷന് വലിയ പങ്കുണ്ട്. മികച്ച ആശയങ്ങള്‍ കണ്ടെത്തി അവയെ സംരംഭകത്വത്തിലേക്ക് നയിച്ച്, പിന്തുണച്ച്, പരിപോഷിപ്പിച്ച് മികച്ച സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള നിരവധി പദ്ധതികളാണ് സ്റ്റാർട്ടപ്പ് മിഷന്‍ ആവിഷ്‌കരിച്ചത്. ഉയർന്ന തലത്തിലുള്ള സാങ്കേതികത അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ക്ക് സഹായകരമാകും വിധം അടിസ്ഥാന സൗകര്യവും ആവാസ വ്യവസ്ഥയും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപവല്‍ക്കരിച്ചതാണ് കേരള സ്റ്റാർട്ടപ്പ് മിഷന്‍.

ഒരു ദശാബ്‌ദത്തിലേറെയായി കെ.എസ്.യു.എം സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങള്‍ കാര്യക്ഷമമായി അഭിസംബോധന ചെയ്യുകയും വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതിനുള്ള നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്‌തു വരുന്നു. പുതിയ ഉൽപന്നം വികസിപ്പിച്ച് സംരംഭം തുടങ്ങുന്നതിനായി സാമ്പത്തിക സഹായവും, സീഡ് ലോ സപ്പോർട്ട്, സ്റ്റുഡന്റ് സംരംഭകര്‍ക്കും പേറ്റന്റിനായി ചെലവാകുന്ന തുക മടക്കി നൽകുന്ന പേറ്റന്റ് റീ ഇംബേഴ്‌സ്മെന്റ്, ഇന്ത്യയിലെ ഗവൺമെന്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ടെക്‌നോളജി ലൈസന്‍സുകള്‍ വാങ്ങി വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ടെക്‌നോളജി ട്രാൻസ്‌ഫർ ആന്‍ഡ് കൊമേഴ്സ്യലൈസേഷന്‍ സപ്പോർട്ട് എന്നിവയാണ് ഇവയില്‍ പ്രധാനം. ഇന്ത്യയ്ക്കുള്ളില്‍ മാത്രമല്ല, ആഗോള തലത്തിലും വളർന്നുവരുന്ന സംരംഭകര്‍ക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് നയം ആകർഷകമാവുന്നു. കൂടുതല്‍ സംരംഭകര്‍ ഇവിടേക്കു വരുന്നു.

സ്‌ത്രീ ശാക്തീകരണം

വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായി കെ എസ് യു എം നടപ്പാക്കിയ വൈവിധ്യമായ പരിപാടികളിലൂടെ സ്ത്രീ സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും എണ്ണത്തില്‍ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. വിങ്ങ് (വിമന്‍ റൈസ് ടുഗെദര്‍), കേരള വിമന്‍ ഇന്‍ നാനോ സ്റ്റാർട്ടപ്പുകൾ, വിമന്‍ സ്റ്റാർട്ടപ്പ് സമ്മിറ്റ്, ഷീ ലവ്‌സ് ടെക്, വൈഹാക്ക്-ഇന്നൊവേറ്റർ (ഒരു ഹാക്കത്തോൺ), ആറ് മാസത്തെ പ്രീ-ഇന്‍കുബേഷന്‍ പ്രോഗ്രാമായ വി സ്റ്റാർട്ട് എന്നീ പരിപാടികള്‍ കെ എസ് യു എമ്മിന്റെ കീഴിൽ നടന്നു വരുന്നു. വനിതാ സംരംഭകര്‍ക്കായി സോഫ്റ്റ് ലോൺ സ്‌കീമുകളും അവരുടെ മിനിമം വയബിള്‍ പ്രൊഡക്റ്റ് (എംവിപി) അന്തിമ ഉൽപന്നമാക്കി മാറ്റുന്നതിനു 20 ലക്ഷംവരെ അധിക ഗ്രാന്റുകളും 12 ലക്ഷം വരെ ഉല്‍പാദന ഗ്രാന്റുകളും കെ എസ് യു എം നൽകുന്നു. അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളിൽ 1500-ലധികം സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ സ്ഥാപകയെങ്കിലുമുള്ളത് ശ്രദ്ധേയമാണ്.

സംരംഭകത്വ സംസ്‌കാരം

വിജയം കൈവരിച്ച സംരംഭകരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, യുവപ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്ക് ആത്യാധുനിക സാങ്കേതികവിദ്യ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യം, ഉത നിലവാരമുള്ള മെന്റര്‍ഷിപ്പ്, ആദ്യകാലത്ത് നഷ്ടം വരാനിടയുളള മൂലധനം എിവ ലഭ്യമാക്കുകയുംചെയ്യുു. കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ (ഐ.ഇ.ഡി.സികള്‍) വിദ്യാര്‍ഥികളിലും വിദ്യാഭ്യാസ സമൂഹത്തിലും സംരംഭകത്വ സംസ്‌കാരം കെട്ടിപ്പടുക്കുവാൻ സഹായിക്കുന്നു. സംസ്ഥാനത്തുട നീളം 466-ലധികം ഐ. ഇ. ഡി.സികള്‍ ഇന്നുണ്ട്.

ആഗോള പങ്കാളിത്തം

കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണി വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് കെഎസ്യുഎം ദുബൈ, ബെല്‍ജിയം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററുകള്‍ ആരംഭിക്കുകയും ഇവയിലൂടെ ധാരാളം അവസരങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്‌തു.

നവീകരണ പാതയില്‍
നവീകരണത്തിന്റെ ഭാഗമായി കെ.എസ്.യു.എം ഇന്‍കുബേഷന്‍ കേന്ദ്രങ്ങളെ ലീപ് കോവർക്കേഴ്‌സായി (LEAP Cowork) മാറ്റുകയാണ്. ലോഞ്ച്, എംപവര്‍, ആക്‌സിലറേറ്റ്, പ്രോസ്‌പർ എന്നതിന്റെ ചുരുക്കപ്പേരായ LEAP അവയുടെ നൂതനസംസ്‌കാരം വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു. ഗവേഷണ സ്ഥാപനങ്ങളെ സ്റ്റാർട്ടപ്പുകളുമായും കോര്‍പ്പറേറ്റുകളുമായും ബന്ധിപ്പിച്ച് ഗവേഷണ ഉൽപന്നങ്ങളെ വാണിജ്യ സംരംഭങ്ങളാക്കി മാറ്റുവാനാണ് റിസര്‍ച്ച് ഇന്നവേഷൻ നെറ്റ്‌വർക്ക്-കേരള (റിങ്ക്) ലക്ഷ്യമിടുന്നത്. കൂടാതെ കൊച്ചിയിലെ ഒരു സൂപ്പര്‍ ഫാബ്‌ലാബു സംസ്ഥാനത്തുട നീളമുള്ള 22 ഫാബ്‌ലാബുകളും അടങ്ങുന്ന ഫാബ്‌ലാബ് ഹാര്‍ഡ് വെയര്‍ രംഗത്ത് പുതിയ പാതകള്‍ തുറക്കുകയാണ്.

Spread the love