കാലോചിതവും സമഗ്രവുമായ മാറ്റം
വി.എന്‍.വാസവന്‍
സഹകരണം, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി
പുതിയ കാലത്തിനനുസരിച്ച് കേരളത്തിന്റെ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുകളെ അടിമുടി മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ വകുപ്പില്‍ സമഗ്രമായ പരിഷ്‌കരണങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റവുമാണ് നടപ്പിലാക്കുന്നതെങ്കിൽ സഹകരണ മേഖലയെ നാടിന്റെ വികാസ പരിണാമം കണക്കിലെടുത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. സഹകരണ നിയമം സമഗ്രമായി പരിഷ്‌കരിച്ചു. സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള പുനരുദ്ധാരണ നിധി, സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ക്ക് നല്‍കി വരുന്ന ഗ്യാരന്റി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയത്. സഹകരണ ഓഫീസുകളെ ഇ-ഓഫീസ് സംവിധാനത്തിലാക്കി, ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതുമെല്ലാം ഉദാഹരണം.
ജനങ്ങളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിയത് സഹകരണ വകുപ്പിലൂടെയാണ്. റിസ്‌ക്ഫണ്ട്, അംഗത്വ സമാശ്വാസ നിധി, സഹകാരി സാന്ത്വനം എന്നീ പദ്ധതികളിലൂടെ രോഗികള്‍ക്കും മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്കുമുള്ള സഹായം. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്‌പാ കുടിശ്ശികയിൽ കോടികളുടെ ആനുകൂല്യമാണ് കര്‍ഷകര്‍ക്കും സാധാണക്കാര്‍ക്കും അനുവദിച്ച് നൽകുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി. എസ് പി സി എസ്സിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നിർമ്മിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരണത്തിലാണ്. കോവിഡ് കാലത്ത് പലിശ രഹിതമായ വിദ്യാതരംഗിണി വായ്‌പാ പദ്ധതി അടക്കം ജനങ്ങളെ കരുതലോടെ ചേര്‍ത്തു നിർത്തുന്ന പദ്ധതികളാണ് സഹകരണ വകുപ്പ് മുന്നോട്ട് കൊണ്ടു പോകുന്നത്.
സഹകരണ മേഖലയിലെ ഉത്‌പന്നങ്ങളെ വിപണിക്ക് പരിചയപ്പെടുത്താന്‍ ആരംഭിച്ച സഹകരണ
എക്സ്പോ, ഇവയുടെ ഓൺ ലൈൻ വ്യാപാരം കോപ് മാർട് ബ്രാന്‍ഡിങ്ങ് എന്നിവ പുത്തന്‍ കാല്‍വയ്പ്പുകളായി.
കേരളത്തിലെ വനിതാ സഹകരണ സംഘങ്ങളെ മികച്ച ഉല്‍പാദന യൂണിറ്റുകളാക്കി മാറ്റുന്നതിനായി വ്യവസായ വകുപ്പുമായി ചേർന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്ക് സ്‌നേഹതീരം വായ്‌പാ പദ്ധതി കുടുബശ്രീയിലൂടെ മുറ്റത്തെ മുല്ല വായ്‌പാ പദ്ധതി എന്നിവയിലൂടെ പണം നല്‍കി വരുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സഹകരണം സൗഹൃദം വായ്‌പാ പദ്ധതി. ഒരു നഴ്‌സിങ്ങ് കോളേജ് ആരംഭിച്ചു.
കേരള ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,21,204 കോടി ആയി വര്‍ധിച്ചു. കേരള ബാങ്കിനു വലിയ പുരോഗതി നേടിയെടുക്കാനായി. 2022 ലെ ലോക സഹകരണ മോണിട്ടർ പ്രകാരം എറ്റവും മികച്ച 300 സഹകരണ സ്ഥാപനങ്ങളില്‍ 35-ാം സ്ഥാനത്താണ്.
സമഗ്ര സഹകരണ നിയമ ഭേദഗതി.
സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍.
കെയര്‍ ഹോം പദ്ധതി : 2018 ലെ മഹാ പ്രളയത്തില്‍ വീടുകള്‍ നഷ്‌ടപ്പെട്ടവർക്കായി കെയര്‍ ഹോം പദ്ധതി വഴി ആദ്യഘട്ടത്തിൽ 2092 വീടുകള്‍ പൂര്‍ത്തിയായി. 14 ജില്ലകളിലും ഭവന സമുച്ചയം നിര്‍മ്മിച്ചു നൽകുന്നതിനും തുടക്കമായി. തൃശൂര്‍ ജില്ലയില്‍ 40 കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയം കൈമാറി.
നെല്‍ കര്‍ഷകര്‍ക്കായി കേരളാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ (കാപ്കോസ്) ആധുനിക മില്ല് സ്ഥാപിക്കുന്നതിനായി കോട്ടയം കിടങ്ങൂരില്‍ പത്തേക്കര്‍ സ്ഥലം വാങ്ങി.
പുതിയ മേഖലകളിലേക്കു കടക്കുന്നതിന്റെ ആദ്യഘട്ടമായി 30 യുവജന സഹകരണ സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്‌തത്. കൂടാതെ പട്ടികജാതി/വര്‍ഗ വിഭാഗക്കാരെ ഉള്‍പ്പെടുത്തി 14 എണ്ണവും മൂന്ന് വനിതാ യുവജന സഹകരണ സംഘങ്ങളും ഉള്‍പ്പടെ 47 എണ്ണം രജിസ്റ്റര്‍ ചെയ്‌തു.
സഹകരണ എക്‌സ്‌പോ.
റിസ്‌ക് ഫണ്ട് അംഗത്വ സമാശ്വാസ നിധി സഹകാരി സാന്ത്വനം ആനുകൂല്യങ്ങള്‍; റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം 12176 ഗുണഭോക്താക്കള്‍ക്ക് 111.65 കോടി രൂപ നല്‍കി.
രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ ഡിജിറ്റലൈസേഷന്‍. സ്റ്റാമ്പിങ്ങ് നടപ്പിലാക്കി.
കുടിശ്ശികയായ അണ്ടര്‍ വാല്യൂവേഷന്‍ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍.