അടിസ്ഥാന സൗകര്യ വികസനം

വി.  ശിവൻകുട്ടി

പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകാലമാണിത്. ഭൗതികസാഹചര്യ വികസനം, ആധുനികീകരണം, മികവുറ്റ അധ്യാപനം എന്നിവയിലൂടടെയാണ് വിശ്വാസ്യത ഉറപ്പിച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ സാര്‍വത്രികമായ സ്വീകാര്യത, വിദ്യാഭ്യാസ മേഖലയിലെ ഭരണ നിര്‍വഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിൽ കേരളം  പുലർത്തുന്ന സ്ഥിരതയും കാര്യക്ഷമതയും മറ്റൊരു കേരള മാതൃകയായി മാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ഈ സര്‍ക്കാരിന്റെ മാത്രം കണക്ക് എടുത്താല്‍, ആകെ 260 സ്‌കൂള്‍ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്‌തു. 450 കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നു. പി.എസ്.സി. നിയമനങ്ങളില്‍ മുന്നേറ്റ കാലമാണിത്. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പില്‍ 11,000ല്‍ പരം പി.എസ്.സി. നിയമനങ്ങള്‍ നടന്നു എന്നതും ചരിത്രമാണ്. 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി. 35,223 അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കി. സ്‌കൂള്‍ അക്കാദമിക മാര്‍ഗരേഖ വികസിപ്പിച്ചു.

12037 സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം മുടങ്ങാതെ നൽകി വരുന്നു. ഏതാണ്ട് 2200 സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നൽകുന്നുണ്ട്. കൂടുതല്‍ സ്‌കൂളുകളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്.

കുട്ടികൾക്ക് സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിലും സംസ്ഥാനം രാജ്യത്തിന് മാതൃകയാണ്. 7077 സ്‌കൂളുകളിലെ 10 ലക്ഷത്തോളം കുട്ടികൾക്കായി 42.08 ലക്ഷം മീറ്റര്‍ സൗജന്യ കൈത്തറി തുണി വിതരണം ചെയ്‌തു.

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകൾക്കായി 45 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. ഏഴ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് രണ്ട് കോടി രൂപ അനുവദിച്ചു.

വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആദ്യഘട്ടം പുതുക്കിയ പുസ്‌തകങ്ങൾ വിതരണം ചെയ്യും.

വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികളെ സ്‌പെഷ്യല്‍ ട്രെയിനിങ്ങ് വഴി പഠനം ഉറപ്പു വരുത്തുന്ന പദ്ധതി നടപ്പാക്കി. അടിസ്ഥാന ഗണിത ശേഷി വികസന പരിപാടി ഒന്ന്, രണ്ട് ക്ലാസ്സുകൾക്കായി ഉല്ലാസ ഗണിതം മൂന്ന്, നാല് ക്ലാസുകള്‍ക്കായി ഗണിത വിജയം, ഒന്ന് മുതല്‍ നാല് ക്ലാസുകള്‍ വരെ ഉള്ളവര്‍ക്ക് അടിസ്ഥാന ഭാഷാശേഷി കൈവരിക്കുന്നതിന് വായനച്ചങ്ങാത്തം പരിപാടികള്‍.

പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍ച്ചേര്‍ത്തു.

വായനയുടെ വസന്തം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്‌തകങ്ങൾ എത്തിച്ചു.

ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം ലഭിക്കുന്ന എല്ലാ കുട്ടികൾക്കും സാമൂഹിക പിന്തുണ ഉറപ്പു വരുത്താന്‍ ചങ്ങാതിക്കൂട്ടം പദ്ധതി നടപ്പിലാക്കി.

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പഠിപ്പുറസി പദ്ധതി നടപ്പാക്കി. സ്‌കൂളിനെ യു.പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. ഗോത്ര വിഭാഗത്തിലുള്ള കുട്ടികൾക്ക് പഠന പിന്തുണ നല്‍കാന്‍ 60 ഊരുവിദ്യാ കേന്ദ്രങ്ങള്‍. വയനാട്, അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതികള്‍ നടപ്പിലാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളെ പഠനത്തോടൊപ്പം മികവോടെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ സമന്വയ പദ്ധതി നടപ്പിലാക്കി.

സാക്ഷരതാ പ്രേരക്‌മാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി. അരികുവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി ‘നവചേതന’ പദ്ധതി നടപ്പിലാക്കി.

തൊഴില്‍ക്ഷേമം

മികച്ച തൊഴിലാളി-തൊഴിലുടമ ബന്ധം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ തൊഴില്‍ തര്‍ക്കങ്ങള്‍ നിലനിൽക്കുന്നില്ല. തൊഴിലാളികള്‍ക്ക് മികച്ച വേതനം ഉറപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം. തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസക്കൂലി നൽകുന്ന സംസ്ഥാനമാണ് കേരളം. റിസര്‍വ് ബാങ്കിന്റെ കണക്കാണിത്. ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയായ ‘ചങ്ങാതി’ വിജയകരമായി നടപ്പിലാക്കി. പഠനത്തോടൊപ്പം ‘തൊഴില്‍ – കര്‍മ്മചാരി’ പദ്ധതി നടപ്പിലാക്കി. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി സേവനം ‘കേരള സവാരി’ നടപ്പാക്കി.

Spread the love