ദേശീയാംഗീകാരങ്ങളുടെ നിറവില്‍
വീണാ ജോര്‍ജ്
ആരോഗ്യം, വനിത-ശിശുവികസന വകുപ്പ് മന്ത്രി
കേരളത്തിന്റെ ആരോഗ്യ രംഗം സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിട്ട രണ്ട് വര്‍ഷങ്ങളാണ് കടന്ന് പോയത്. ഇത്രയേറെ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ആരോഗ്യ മേഖലയില്‍ വളരെയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. നിപയെ പിടിച്ചു കെട്ടിയതിലൂടെ ജനങ്ങള്‍ക്ക് ഭീഷണി ഉയർത്തുന്ന ഏത് ആരോഗ്യ വെല്ലുവിളികളെയും നേരിടാനാകുമെന്ന് കേരളം തെളിയിച്ചു.
ഇക്കാലയളവില്‍ ആരോഗ്യ, വനിത-ശിശു വികസന വകുപ്പുകള്‍ക്കായി 19 ദേശീയ അംഗീകാരങ്ങളാണ് ലഭിച്ചത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതാണ്. കേന്ദ്രത്തിന്റെ ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചു. ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനത്തിനും കാഴ്‌ചപരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍. ഇങ്ങനെ ആരോഗ്യ രംഗത്ത് പല മേഖലയിലും മുന്നിലുള്ള കേരളം ആ സ്ഥാനത്ത് നിന്നും കൂടുതല്‍ മുന്നേറാനാണ് ശ്രമിക്കുന്നത്.
മികച്ച സേവനം ഒരുക്കിയതിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെയും ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കാണാവുന്നതാണ്.
ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം. കാസ്‌പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സ നല്‍കി
170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്. 10 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷൻ.
597 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്. ആരോഗ്യ സേവനങ്ങളെല്ലാം ഓൺലൈനായി ഒരു കുടക്കീഴില്‍.
ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ഥ്യമാക്കി.
കോന്നി മെഡിക്കല്‍ കോളേജ് 40 കോടിയുടെ അക്കാഡമിക് ബ്ലോക്ക്.
ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി.എസ്.സി. നഴ്‌സിങ്ങ് സീറ്റുകള്‍
സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആറ് നഴ്‌സിങ്ങ് കോളേജുകള്‍, സിമെറ്റിന്റെ കീഴില്‍ ഏഴ് നഴ്‌സിങ്ങ് കോളേജുകള്‍.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയ ജില്ലാതല ആശുപത്രിയായി.
സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കി. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍.
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കി (5415 എണ്ണം)