വ്യവസായ സൗഹൃദ കേരളം
പി. രാജീവ്
വ്യവസായവകുപ്പ് മന്ത്രി
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള കടമ്പകള്‍ ലഘൂകരിച്ചും സംരംഭകരോട് നേരിട്ട് ഇടപെട്ട് ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനീകരിച്ചും സംരംഭങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയും കേരളം മുന്നേറുകയാണ്. നിക്ഷേപങ്ങള്‍ വന്‍ തോതില്‍ ആകര്‍ഷിച്ച്, നവീന ആശയങ്ങള്‍ വളര്‍ത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നു. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, ബയോടെക്നോളജി, ഇലക്‌ട്രോണിക്‌സ് ഡിസൈനിങ്ങും നിര്‍മ്മാണവും, വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണം, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, സ്പേസ് മേഖല, റോബോട്ടിക്‌സ്, പുനരുപയോഗിക്കാവുന്ന ടൂറിസം, ഗ്രാഫീന്‍, മറൈന്‍ ക്ലസ്റ്റര്‍ തുടങ്ങി ഒട്ടേറെ വിഭാഗത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളം ലക്ഷ്യമിടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ 245 ദിവസങ്ങള്‍ക്കുള്ളില്‍ അത്രയെണ്ണം തുടങ്ങാനായി.
ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക ലക്ഷ്യവുമായി വ്യവസായ നയം-2023 നടപ്പാക്കുന്നത്. 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയുടെ നവീകരണം, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണം, നൈപുണ്യ വികസനം. പ്രോത്സാഹനങ്ങള്‍ എന്നീ ഉപ നയങ്ങളിലൂടെ സമഗ്ര പിന്തുണ നൽകും. പരമ്പരാഗത വ്യവസായ മേഖലകള്‍ക്ക് താങ്ങാവുന്നതിനും കേരളം സവിശേഷ പരിഗണന നൽകുന്നു. സ്വകാര്യ കശുവണ്ടി വ്യവസായത്തിനായുള്ള പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 10 കോടി രൂപ വരെയുള്ള വായ്‌പകളുടെ പലിശ പൂര്‍ണ്ണമായും എഴുതിത്തള്ളും.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ കേരളം 28ല്‍ നിന്ന് 15-ാം സ്ഥാനത്തേക്ക് ഉയർന്നു. അടുത്ത സര്‍വേയില്‍ ആദ്യ പത്തിനുള്ളിലെത്താനാണ് കേരളം ശ്രമിക്കുന്നത്.
വന്‍കിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി 11,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവും ലഭിച്ചു.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനായി സ്വകാര്യ വ്യവസായ പാർക്ക്-വ്യവസായങ്ങൾക്ക് ഭൂമി-എട്ട് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് ഇതുവരെ അനുമതി നൽകി.
ടാറ്റ എലക്സി പദ്ധതിക്കായി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ഒന്‍പത് നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ കെട്ടിടം. 2500 പേര്‍ക്ക് നേരിട്ടും 1500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും.
യു.എസ്. കമ്പനിയായ വെന്‍ഷ്വര്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും.
2021-22ല്‍ 10 പ്രമുഖ കമ്പനികള്‍ വിവിധ കിന്‍ഫ്ര പാര്‍ക്കുകളില്‍ നിക്ഷേപം നടത്തി. 5000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍, 1000 കോടി രൂപയുടെ നിക്ഷേപം
50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ളതും അല്ലാത്തതുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നതിനുള്ള അപേക്ഷകള്‍ ഏഴു ദിവസത്തിനുള്ളില്‍ തീർപ്പാക്കുന്നു.
41 പൊതുമേഖല സ്ഥാപനങ്ങള്‍ 384.68 കോടി രൂപയുടെ പ്രവര്‍ത്തന ലാഭത്തില്‍; 23 എണ്ണം ലാഭത്തില്‍.
വെള്ളൂരില്‍ കേരളാ പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങി. ബി.എച്ച്.ഇ.എല്‍ ന് ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍ ലിമിറ്റഡില്‍ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സര്‍ക്കാര്‍ വാങ്ങി, പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി.
മൂല്യവര്‍ധിത റബ്ബര്‍ ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡിന് വെള്ളൂരില്‍ തറക്കല്ലിട്ടു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.