പുതുപാതകളില്‍ അതിവേഗ മുന്നേറ്റം
പി.എ.മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി
കേരളത്തിന്റെ പശ്ചാത്തല വികസനവും വിനോദ സഞ്ചാര മേഖലയും പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പശ്ചാത്തല വികസന മേഖലയിലും വിനോദ സഞ്ചാര മേഖലയിലും സമഗ്ര പുരോഗതി സാധ്യമാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. പശ്ചാത്തല വികസന പദ്ധതികള്‍ കേരളത്തിന്റെ മുഖച്‌ഛായ മാറ്റുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. കേരള ടൂറിസത്തെ ലോക ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമായി അടയാളപ്പെടുത്തി, ചരിത്രമെഴുതിയ നാളുകള്‍ ആയിരുന്നു കഴിഞ്ഞ രണ്ടര വര്‍ഷം. കേരളം ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോള മാതൃകയായി അംഗീകരിക്കപ്പെട്ടു. ടൂറിസം ജനകീയമാക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയാക്കി.
ദേശീയ പാത
- കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു ദേശീയപാത-66 ന്റെ വികസനം അതിവേഗം പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക കേരളം നല്‍കി. കേരളം കൈമാറിയത് 5580 കോടി രൂപ.
മലയോര ഹൈവേ
- ആകെ 1166 കി.മീ.
- 133.68 കി.മീ മലയോര ഹൈവേ ഇതിനകം യാഥാര്‍ഥ്യമായിക്കഴിഞ്ഞു.
- 277 കി.മീ പ്രവൃത്തി പുരോഗമിക്കുന്നു.
- 735.93 കിലോമീറ്റര്‍ സാമ്പത്തികാനുമതി.
- 482.20 കിലോമീറ്റര്‍ ടെന്‍ഡര്‍ ചെയ്‌തു.
- 410.63 കി.മീ കരാര്‍ ഒപ്പുവച്ചു.
തീരദേശ ഹൈവേ
- 52 സ്‌ട്രെച്ചുകള്‍, 623 കിലോമീറ്റര്‍.
- കിഫ്ബിയില്‍ ഉൾപ്പെടുത്തി 44 സ്‌ട്രെച്ചുകള്‍, 537 കിലോമീറ്റര്‍ ദൂരം വികസിപ്പിക്കും.
- 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി.
- ഭൂമി വിട്ടു നൽകുന്നവർക്ക് പ്രത്യേക പുനരധിവാസ പാക്കേജ്.
ലെവല്‍ ക്രോസ്സിലാത്ത കേരളം
- കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 13 റെയില്‍വേ ഓവര്‍ ബ്രിഡ്‌ജുകളുടെ പ്രവൃത്തി പൂർത്തിയാകുന്നു.
റോഡ് പരിപാലനം / റണ്ണിങ്ങ് കോൺട്രാക്‌ട്
- പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് പോട്ട് ഹോള്‍ ഫ്രീ കേരള .
- പരിപാലന കാലാവധിയില്‍ അല്ലാത്ത റോഡുകളില്‍ ഉടന്‍ കുഴികള്‍ അടയ്ക്കാന്‍ റണ്ണിങ്ങ് കോൺട്രാക്‌ട്. 20,026 കി.മീ റോഡുകളുടെ പരിപാലനത്തിന് 486.11 കോടി രൂപ.
പാലങ്ങള്‍ സെഞ്ച്വറിയിലേക്ക്
- സംസ്ഥാനത്ത് നൂറ് പാലങ്ങളുടെ നിര്‍മ്മാണം എന്ന ലക്ഷ്യം പൂര്‍ത്തീകരണത്തോട് അടുക്കുന്നു.
- 83 പാലങ്ങള്‍ പൂര്‍ത്തിയായി.
പീപ്പിള്‍സ് റസ്റ്റ് ഹൗസ് സൂപ്പര്‍ഹിറ്റ്.
- ഓൺലൈൻ ബുക്കിങ് സംവിധാനം ഫലപ്രദം. രണ്ടു വര്‍ഷം രണ്ടു ലക്ഷം ബുക്കിങ്ങ് , പത്ത് കോടി രൂപ വരുമാനം. റസ്റ്റ് ഹൗസ് നവീകരണത്തിന് പ്രത്യേക പദ്ധതി.
ഡിസൈന്‍ പോളിസി
- രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഡിസൈന്‍ പോളിസി തയ്യാറാക്കുന്നു.
ടൂറിസം
- ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2022 ല്‍ റെക്കോര്‍ഡ്. 2022 ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു.
- ബീച്ച് ടൂറിസം ശക്തിപ്പെടുത്താന്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജുകൾ.
- വാഗമണ്ണില്‍ ഏറ്റവും വലിയ കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്‌ജ്. തിരുവനന്തപുരം ആക്കുളം പാര്‍ക്കില്‍ പുതിയ സാഹസിക വിനോദ കേന്ദ്രം.
- ബേക്കലും ബോൾഗാട്ടിയിലും പൊന്മുടിയിലും കെ ടി ഡി സി കാരവന്‍ പാര്‍ക്ക് നിർമ്മിക്കുന്നു.
- തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് തുടങ്ങി. കോഴിക്കോട് പൈതൃക കെട്ടിടങ്ങളിൽ ഇല്യൂമിനേഷന്‍ പദ്ധതിക്ക് അംഗീകാരം.
- തിരുവനന്തപുരത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രം.
- പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാന്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച്. 34 പദ്ധതികള്‍ക്ക് അനുമതി നൽകി.
- ലൊക്കേഷനുകളെ ആകര്‍ഷകമാക്കി ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് സിനിമാ ടൂറിസം പദ്ധതി. തിരുവനന്തപുരത്തെ കിരീടം പാലത്തില്‍ ആദ്യ പദ്ധതിക്ക് അനുമതി. ബേപ്പൂര്‍ മുതല്‍ തൃത്താല വരെ ലിറ്റററി സർക്യൂട്ട്, കൊല്ലം ജില്ലയില്‍ ബയോഡൈവേഴ്‌സിറ്റി സർക്യൂട്ട്, മുസരിസ് പൈതൃക ടൂറിസം പദ്ധതി വ്യാപിപ്പിക്കുന്നു. വിദേശ രാജ്യങ്ങളുമായി വാണിജ്യ ബന്ധമുണ്ടായിരുന്ന തുറമുഖങ്ങളെ ബന്ധിപ്പിച്ച് സ്‌പൈസസ് റൂട്ട് പദ്ധതി.
- വനിതാ യാത്രകളെ പ്രോത്സാഹിപ്പിക്കുവാന്‍ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി.
- വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗർമാരുമായി കേരള ടൂറിസത്തിന്റെ ‘കേരള ബ്ലോഗ് എക്‌സ്പ്രസ്’ ഏഴാം പതിപ്പ്. 30 ഓളം ബ്ലോഗർമാർ കേരളത്തെ അടുത്തറിഞ്ഞു.
- ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തീര്‍ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കുവാന്‍ ഓഗ്മെന്റഡ് റിയാലിറ്റി. തീര്‍ഥാടക ടൂറിസത്തിന്റെ ഭാഗമായി ശബരിമല മൈക്രോ സൈറ്റ് വിപുലീകരിക്കുന്നു.