മികവോടെ കളിക്കളങ്ങള്‍
വി.അബ്‌ദു റഹിമാൻ
കായികം, ന്യൂനപക്ഷക്ഷേമം, ഹജ്ജ് വകുപ്പ് മന്ത്രി
കായിക മേഖലയില്‍ നമ്മുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു കാലോചിതമായ മാറ്റങ്ങള്‍ ഉൾക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ മുന്‍ കൈ എടുക്കുന്നത്. കിഫ്ബി ഫണ്ടും കായിക വകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കായിക മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു.
- മുഴുവന്‍ പഞ്ചായത്തിലും കളിക്കളം പദ്ധതി. ആദ്യഘട്ടം 113 പഞ്ചായത്തിലാണ് കളിക്കളം ഒരുക്കുന്നത്. നാല് സ്ഥലങ്ങളില്‍ പ്രവൃത്തി തുടങ്ങി.
- സംസ്ഥാനത്ത് ആദ്യമായി കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തല സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചത് വലിയ മാറ്റത്തിനിടയാക്കും.
- അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോള്‍ പരിശീലനം നൽകുന്നതിനുള്ള വിപുലമായ ഗോള്‍ പരിശീലന പദ്ധതിക്കു തുടക്കമായി. ആദ്യ ഘട്ടത്തിൽ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. കൂടുതല്‍ വിദഗ്‌ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം തുടങ്ങി.
- അത്ലറ്റിക്സ് പരിശീലനത്തിന് സ്‌കൂളുകളില്‍ സ്പ്രിന്റ് എന്ന പരിശീലന പദ്ധതി ഈ അധ്യയന വര്‍ഷം ആരംഭിച്ചു.
- കായിക ഡയറക്‌ടറേറ്റിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് ഫുട്ബോള്‍ അക്കാഡമികളില്‍ രണ്ടെണ്ണം പെൺകുട്ടികൾക്കു മാത്രം..
- ആയോധന കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാള സര്‍വകലാശാലയുമായി ചേർന്ന് കളരിപ്പയറ്റിനു പുതിയ പദ്ധതി തയ്യാറാക്കി വരുന്നു.
- വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും നിർണയിക്കുന്ന ഫിറ്റ്നസ് അസസ്‌മെന്റ് ക്യാംപെയ്ന്‍ തുടങ്ങി.
- എക്‌സലൻസ് ത്രൂ ഇന്റര്‍ നാഷണല്‍ പാർട്‌ണർഷിപ്പ്-കേരളത്തിന്റെ സമഗ്രമായ കായിക വികസനം ലക്ഷ്യമിട്ട് വിദേശ സര്‍ക്കാരുകളുമായി സഹകരണം ശക്തമാക്കുകയാണ് സംസ്ഥാനം. നെതർലൻഡ്‌സ് ഫുട്ബോള്‍ അസോസിയേഷനും നെതർലൻഡ്‌സിലെ ബൊവ്ലാന്‍ഡര്‍ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്ബോള്‍, ഹോക്കി പരിശീലന പദ്ധതി ആരംഭിക്കുന്നു. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബി ധന സഹായത്തോടെ 14 ജില്ലാ സ്റ്റേഡിയങ്ങളും 44 പഞ്ചായത്ത് സ്റ്റേഡിയങ്ങൾ ഉള്‍പ്പൈട 58 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ 120 കോടിയുടെ 12 പദ്ധതികള്‍ പൂർത്തീകരിച്ചിട്ടുണ്ട്. 460 കോടി രൂപയുടെ 23 കിഫ്ബി പദ്ധതികള്‍ പുരോഗമിച്ചു വരികയാണ്.
ന്യൂനപക്ഷക്ഷേമം
- സി.എ, സി.എം. എ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000/ രൂപ സ്‌കോളര്‍ഷിപ്പ്. 2022-23 വര്‍ഷത്തില്‍ 28.62 ലക്ഷംരൂപ ചെലവഴിച്ചു.
- സംസ്ഥാന/കേന്ദഭരണ പ്രദേശങ്ങളില്‍ എന്‍.സി.ആര്‍.റ്റി. മുഖേന നടക്കുന്ന പരീക്ഷയ്ക്ക് ന്യൂനപക്ഷ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുന്ന പദ്ധതി പ്രകാരം 2021-22 -ല്‍ 2.40 ലക്ഷം രൂപ ചെലവഴിച്ചു.
- ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ PGD-GST കോഴ്‌സിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 15000/രൂപ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ്.
- SSLC,THSLC, VHSE, Plus Two എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ്, ബിരുദം (80% മാര്‍ക്ക്) ബിരുദാനന്തര ബിരുദം (75% മാര്‍ക്ക്) നേടുന്ന വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠന സഹായത്തിനുള്ള സ്‌കോളര്‍ഷിപ്പ്. 2022-23 ല്‍ 4248 പേര്‍ക്ക് 462 ലക്ഷംരൂപ സ്‌കോളര്‍ഷിപ്പ് നല്‍കി.
- സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീ/ഹോസ്റ്റല്‍ ഫീ-റീ ഇംബേഴ്‌സ് ചെയ്യുന്നു. 2022-23 ല്‍ 55 പേര്‍ക്ക് 10.46 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി. യു.ജി.സി/സി.എസ്.ഐ.ആര്‍-ജെ.ആര്‍.എഫ് പരിശീലനം. 2022-23ല്‍ 14.91 ലക്ഷം രൂപ ചെലവഴിച്ചു.
- സര്‍ക്കാര്‍/എയ്‌ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതി വര്‍ഷം 6000/ രൂപ സ്‌കോളര്‍ഷിപ്പ്. 2022-23-ല്‍ 411 പേര്‍ക്ക് 24.66 ലക്ഷംരൂപ സ്‌കോളര്‍ഷിപ്പ് നല്‍കി.
- ഗവ.നഴ്‌സിങ്ങ് കോളേജുകളിലെ നഴ്‌സിങ്ങ് ഡിപ്ലോമ, പാരാമെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് പ്രതി വര്‍ഷം 15,000/ രൂപ സ്‌കോളര്‍ഷിപ്പ്. 2022-23 ല്‍ 388 പേര്‍ക്ക് 58.30 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി.
- വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന പഠിക്കു വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി.
- 2022-23 ല്‍ വായ്‌പ പലിശ ഇനത്തില്‍ 73 പേര്‍ക്കായി 53.44 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി.
- ന്യൂനപക്ഷ മത വിഭാഗങ്ങളിലെ നിര്‍ധന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ വനിതകള്‍ക്കും ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും ധന സഹായം. 2022-23 ല്‍ 355.28ലക്ഷം രൂപ ചെലവഴിച്ചു.
- സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഹജ്ജ് ഹൗസിനോടു ചേർന്ന് വനിതാ തീര്‍ഥാടകര്‍ക്കായി 2888.70 ച.മി വിസ്‌തൃതിയിൽ പ്രത്യേക കെട്ടിടം. ഒരേ സമയം 300 ലധികം പേര്‍ക്ക് താമസിക്കാം.