എല്ലാവര്‍ക്കും എല്ലായിടവും കുടിവെള്ളം
റോഷി അഗസ്റ്റിന്‍
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി 50 ശതമാനം പൂര്‍ത്തിയായത് അഭിമാനകരമാണ്. പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല 50 ശതമാനം ഗ്രാമീണ വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി.
പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണ ശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തില്‍ വാട്ടർ അതോറിറ്റി അതിന്റെ ചരിത്രത്തില്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് മീനച്ചില്‍-മലങ്കര പദ്ധതി. 2085 കിലോമീറ്റര്‍ പൈപ്പ്ലൈനും 154 ടാങ്കുകളും ഒറ്റ പദ്ധതിക്കുള്ളില്‍ വരുന്നു എന്നതു തന്നെ അപൂര്‍വതയാണ്. ഇതിനു പുറമേയാണ് തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. അതീവ തീര ശോഷണം അഭിമുഖീകരിക്കുന്ന പത്ത് ഹോട്ട് സ്‌പോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. എറണാകുളം ചെല്ലാനത്ത് വലിയ മാറ്റം കൊണ്ടു വരാന്‍ വകുപ്പിന് കഴിഞ്ഞു. ഇത്തരം വലിയ പദ്ധതികള്‍ സാധ്യമാക്കുന്നതിനായുള്ള തീവ്ര യത്നത്തിലാണ് കേരള ജല അതോറിറ്റി.
നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 70.82 ലക്ഷം ഗ്രാമീണ വീടുകളില്‍ പകുതിയിലും ജല ജീവന്‍ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് ടാപ്പ് വഴി കുടിവെള്ളം എന്ന അഭിമാന നേട്ടം.
ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടു കൂടി ഏകദേശം 5000 കോടി രൂപ മുതല്‍ മുടക്കി അതീവ തീര ശോഷണം അഭിമുഖീകരിക്കുന്ന പത്തോളം ഹോട്ട് സ്‌പോട്ടുകളിൽ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യം.
കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ 1243 കോടി രൂപയുടെ മീനച്ചില്‍-മലങ്കര പദ്ധതി നിർമ്മാണത്തിന് തുടക്കം കുറിച്ചു.
ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴിയാക്കി മാറ്റിയത് ഈ സര്‍ക്കാരിന്റെ നേട്ടങ്ങളിലെെ തിളങ്ങുന്ന ഏടാണ്.
ജലഗുണ നിലവാര പരിശോധനാ മേഖലയില്‍, ജല ജീവന്‍ മിഷന്‍ പദ്ധതി വഴി 86 ജല പരിശോധനാ ലാബുകള്‍ക്ക് ദേശീയ ഏജന്‍സിയായ എന്‍ എബി എല്‍-ന്റെ അംഗീകാരവും നേടിയെടുക്കാന്‍ കഴിഞ്ഞു.
കെ.എം. മാണി മൈക്രോ ഇറിഗേഷന്‍ പദ്ധതി കേരളത്തിന്റെ വിവിധ ജില്ലകളിലായി 11 ഇടങ്ങളില്‍ തുടക്കം കുറിച്ചു.
ജല സേചന വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശങ്ങള്‍ ഈ ലക്ഷ്യത്തോടെ വികസിപ്പിച്ച് പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അവസരം ഒരുക്കുക എന്ന ആശയം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു കഴിഞ്ഞു.
ഡാമുകളില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ചെളിയും എക്കലും ദ്രുത ഗതിയില്‍ നീക്കാനുള്ള കര്‍മ്മ പദ്ധതി രൂപീകരിച്ചു വരുന്നു.
രാജ്യാന്തര നിലവാരത്തിലുള്ള ശുദ്ധീകരണ സംവിധാനത്തോടെ കുറഞ്ഞ വിലയില്‍ ഹില്ലി അക്വ വിപണിയില്‍ സുലഭമായി ലഭ്യമാക്കി. സ്വകാര്യ കമ്പനികള്‍ 20 രൂപയ്ക്ക് വിൽക്കുന്ന കുപ്പിവെള്ളം 15 രൂപയ്ക്കാണ് പൊതു വിപണിയില്‍ ഹില്ലി അക്വ വിൽക്കുന്നത്.
10 കോടി രൂപ മുതല്‍ മുടക്കില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍ ആയിരത്തോളം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി.
ഗ്രാമങ്ങളില്‍ ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍ മുന്നേറുമ്പോൾ മുനിസിപ്പാലിറ്റികളിലും നഗരങ്ങളിലും ജലസുരക്ഷ ഉറപ്പാക്കാനായി അമൃത് പദ്ധതിയാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോേളജിലും കൊച്ചി ഇളംകുളത്തും അഞ്ച് എം എല്‍ ഡി വീതമുള്ള രണ്ട് സ്വിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ അമൃത് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച് പ്രവര്‍ത്തന സജ്ജമാക്കി.